പ്രശ്‌നങ്ങളും വിവേചനങ്ങളും പരാതികളായി നല്‍കാന്‍ സ്ത്രീകള്‍ക്ക് വിമുഖത; ബോധവത്ക്കരണം ശക്തമാക്കാൻ വനിതാ കമ്മീഷൻ

Published : May 27, 2024, 06:33 PM IST
പ്രശ്‌നങ്ങളും വിവേചനങ്ങളും പരാതികളായി നല്‍കാന്‍ സ്ത്രീകള്‍ക്ക് വിമുഖത; ബോധവത്ക്കരണം ശക്തമാക്കാൻ വനിതാ കമ്മീഷൻ

Synopsis

കമ്മിഷന് മുന്നിലെത്തുന്ന പല പരാതികളിലും ഒത്തുതീര്‍പ്പിനോ നിയമപരമായ വേര്‍പിരിയലിനോ തയാറാകാതെ  മുന്നോട്ടു പോകുന്ന പ്രവണതയുണ്ടെന്നും വനിതാ കമ്മിഷന്‍ അംഗം

കൽപ്പറ്റ: നിയമപരമായ സംരക്ഷണം സംബന്ധിച്ച് സ്ത്രീകള്‍ക്കുള്ള ബോധവത്ക്കരണം ശക്തമാക്കുമെന്ന് വനിതാ കമ്മിഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ പറഞ്ഞു. കല്‍പ്പറ്റ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടത്തിയ വനിതാ കമ്മീഷൻ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു കമ്മിഷന്‍ അംഗം. വയനാട് ജില്ലാതല സിറ്റിംഗില്‍ പരിഗണനയ്ക്ക് എത്തിയ  പരാതികളില്‍ കൂടുതലും ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ടവയായിരുന്നു. 

വീടുകളില്‍ നേരിടുന്ന പ്രശ്‌നങ്ങളും വിവേചനങ്ങളും പരാതികളായി നല്‍കാന്‍ സ്ത്രീകള്‍ വിമുഖത കാണിക്കുന്നുണ്ട്. നിയമ സംരക്ഷണം ഉറപ്പാക്കിയിട്ടും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യവും നിലവിലുണ്ട്. കമ്മിഷന് മുന്നിലെത്തുന്ന പല പരാതികളിലും ഒത്തുതീര്‍പ്പിനോ നിയമപരമായ വേര്‍പിരിയലിനോ തയാറാകാതെ  മുന്നോട്ടു പോകുന്ന പ്രവണതയുണ്ടെന്നും വനിതാ കമ്മിഷന്‍ അംഗം പറഞ്ഞു.

കൽപ്പറ്റയിൽ ഇന്ന് നടന്ന സിറ്റിങിൽ ഒരു പരാതി തീര്‍പ്പാക്കി.  നാല് പരാതികളില്‍ പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഒരു പരാതി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് കൈമാറി.  24 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു. ആകെ 30 പരാതികളാണ് പരിഗണിച്ചത്. അഡ്വ. മിനി മാത്യൂസ്, കൗണ്‍സലര്‍മാരായ എം. ജീജ. കെ.ആര്‍. ശ്വേത, ബിഷ ദേവസ്യ എന്നിവര്‍ പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിൽ നിന്ന് തന്റെ പേര് വെട്ടിയതല്ലെന്ന് മേയർ വിവി രാജേഷ്; 'അനാവശ്യ വിവാദം'
പുതിയ പൊലീസ് കെട്ടിടങ്ങളുടേയും റെയില്‍ മൈത്രി മൊബൈല്‍ ആപ്ലിക്കേഷന്‍റേയും ഉദ്ഘാടനം നാളെ