
കോഴിക്കോട്: കേരള ഹൈക്കോടതി തന്നെ നിർദ്ദേശിച്ചിട്ടും പല സിനിമ നിർമ്മാണ യൂണിറ്റുകളിലും ഐസിസി (ആഭ്യന്തര പരാതി പരിഹാരസമിതി) ഇല്ലെന്ന് സംസ്ഥാന വനിതാ കമ്മീഷൻ പി.സതീദേവി. ഒരു സിനിമ ലൊക്കേഷനിൽ വനിതാ കമ്മീഷൻ പരിശോധന നടത്തിയപ്പോൾ ഐസിസിയുടെ തലപ്പത്ത് ഒരു പുരുഷനെ ആണ് നിയമിച്ചിരുന്നതെന്നും പലയിടങ്ങളിലും ഐസിസി പേരിന് മാത്രമാണ് പ്രവർത്തിക്കുന്നതെന്നും പി.സതീദേവി വിമർശിച്ചു. ശരിയായ രീതിയിൽ ഐസിസി രൂപീകരിച്ച് പ്രവർത്തിച്ചാൽ മാത്രമേ സിനിമ നിർമാണത്തിന് അനുമതി നൽകാനാവൂ. സാംസ്കാരിക പ്രബുദ്ധായ കേരളത്തിൽ പോലും നിലവിലുള്ള സ്ത്രീ സുരക്ഷ നിയമം ഉറപ്പാക്കുന്ന സാഹചര്യമില്ലെന്നത് ഗൌരവമുള്ള കാര്യമാണെന്നും വനിതാ കമ്മീഷൻ ചൂണ്ടിക്കാട്ടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam