
മലപ്പുറം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ (Mayor Arya Rajendran) രാജ്യത്തിന് തന്നെ അഭിമാനമായ പെൺകുട്ടിയാണെന്നും സോഷ്യൽ മീഡിയയിൽ അവർക്കെതിരായ പ്രചാരണം (Cyber Attack) അവഹേളിക്കുന്ന തരത്തിലുള്ളതാണെന്നും വനിത കമ്മീഷൻ അധ്യക്ഷ. ഇത്തരം പ്രവണത അവസാനിപ്പിക്കണമെന്നും പി സതീദേവി പറഞ്ഞു. മാധ്യമ പ്രവർത്തക സ്മൃതി പരുത്തിക്കാടിന് എതിരായ സോഷ്യൽ മീഡിയ അധിക്ഷേപമടക്കമുള്ള കാര്യങ്ങൾ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും കമ്മീഷൻ അധ്യക്ഷ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസങ്ങളിൽ എംഎൽഎ സച്ചിൻ ദേവുമായുള്ള വിവാഹ വാർത്ത പുറത്തുവന്നതിന് പിന്നാലെ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് നേരെ വലിയ തോതിൽ സൈബർ ആക്രമണം നടന്നിരുന്നു. ആര്യയുടെ കോളേജ് ജീവിതവും സൗഹൃദങ്ങളുമടക്കം വലിച്ചിഴച്ചാണ് വലത് - കോൺഗ്രസ് പ്രൊഫൈലുകളിൽ നിന്നടക്കം ആക്രമണം നടക്കുന്നത്. വിവാഹ വാർത്ത പുറത്തുവന്നതിന് ശേഷം മേയർ തന്റെ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിന് താഴെയായിരുന്നു പ്രധാനമായും ആക്രമണം.
അനുപമയ്ക്ക് നേരെ സൈബർ ആക്രമണം നടത്തിയ സഖാക്കൾ ആര്യയെ ആഘോഷിക്കുന്നുവെന്ന തരത്തിലുള്ള കമന്റുകളായിരുന്നു ചിലത്. അനുപമയെ ആര്യയുമായി ബന്ധപ്പെടുത്തിയുള്ള പോസ്റ്റുകളിൽ അനുപമ വിഷയത്തിൽ ആര്യ അടക്കമുളള ഇടത് വനിതാ നേതാക്കൾ പ്രതികരിക്കാഞ്ഞതെന്തന്ന ആരോപണവും ഉയർത്തുന്നുണ്ട്. ''എല്ലാം പെർഫക്ട് ഓക്കെ. ബട്ട്, ആ അനുപമയ്ക്കെതിരെ അസഭ്യവർഷം നടത്തിയ സഖാക്കന്മാർ ഇവിടെ കമോൺ. തൊട്രാ പാക്കലാം😏 ''- എന്ന പോസ്റ്റുമായി ആദ്യം എത്തിയത് കോൺഗ്രസ് നേതാവ് അഡ്വ. ബിന്ദു കൃഷ്ണയാണ്. ഈ പോസ്റ്റിന് താഴെയും മേയർ ആര്യാ രാജേന്ദ്രനെതിരെ കടുത്ത അധിക്ഷേപ പ്രയോഗങ്ങളാണ് കമന്റുകളായി വന്നത്.
മേയർ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയും വിവാഹിതരാകുന്നു
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും (Mayor Arya Rajendran) കോഴിക്കോട്, ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവും (Sachin Dev MLA) വിവാഹിതരാകുന്നു (Marriage). വിവാഹ തീയതി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ വിവാഹത്തെ സംബന്ധിച്ച് ഇരു കുടുംബങ്ങളും തമ്മിൽ ധാരണയായി. ബാലസംഘം എസ്എഫ്ഐ കാലഘട്ടം മുതൽ ഇരുവരും സുഹൃത്തുക്കളാണ്. ഇതാണ് ഇപ്പോൾ വിവാഹത്തിലെത്തിച്ചിരിക്കുന്നത്.
'എസ്എഫ്ഐ മുതൽ പരിചയം, വിവാഹം ഉടനുണ്ടാകില്ല, പാർട്ടിയും വീട്ടുകാരും തീരുമാനിക്കും': മേയർ ആര്യ
''ഞങ്ങളിരുവരും ഒരേ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവരാണ്. വിദ്യാർത്ഥി പ്രസ്ഥാനത്തിൽ ഒരുമിച്ച് പ്രവർത്തിച്ചവരാണ്.രണ്ട് പേർക്കും കുടുംബവും പാർട്ടിയുമാണ് ഏറെ പ്രാധാന്യമുള്ള വിഷയം. ആ സൗഹൃദ ബന്ധമാണ് വിവാഹത്തിലേക്കെത്തിയതെന്നും ആര്യ പറയുന്നു. 'വിവാഹം സമയമെടുത്തു ആലോചിച്ച് നടത്തേണ്ട കാര്യമാണ്. ഞങ്ങൾ പരസ്പരം ആലോചിച്ച ശേഷം വീട്ടുകാരെ അറിയിക്കുകയായിരുന്നു. രണ്ട് കുടുംബവും തമ്മിൽ വിവാഹത്തെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. രണ്ട് പേരും ജന പ്രതിനിധികളായതിനാൽ പാർട്ടിയുമായി ആലോചിച്ച ശേഷമായിരിക്കും വിവാഹം. ഇരുവരും ജനപ്രതിനിധികളാണ്. എന്റെ പഠനവും പൂർത്തിയാക്കേണ്ടതുണ്ട്. അതിനാൽ ഉടനെ വിവാഹമുണ്ടാകില്ല - ആര്യ പറയുന്നു.
Mayor Arya Rajendran : വിവാഹ വാർത്തയ്ക്ക് പിന്നാലെ മേയർ ആര്യ രാജേന്ദ്രനെതിരെ സൈബർ ആക്രമണം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam