'സ്ത്രീകൾക്ക് രണ്ടാം സ്ഥാനം നൽകിയിട്ടില്ല, ഇസ്ലാമിൽ അങ്ങനെ പറഞ്ഞിട്ടില്ല'; വിശദീകരണവുമായി കാന്തപുരം

Published : Sep 03, 2026, 10:17 PM IST
Kanthapuram

Synopsis

കേരളത്തിൽ പെൺകുട്ടികൾക്കായി ധാരാളം സ്ഥാപനങ്ങൾ നടത്തുന്നു. ഇന്ത്യയുടെ പലഭാഗങ്ങളിലും പെൺകുട്ടികൾക്ക് വേറെയും ആൺകുട്ടികൾക്ക് വേറെയുമായി സ്ഥാപനങ്ങൾ ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

തൃശൂർ: വിവാദ പരാമർശങ്ങളിൽ വിശദീകരണവുമായി സമസ്ത എപി വിഭാ​ഗം നേതാവ് എപി അബൂബക്കർ കാന്തപുരം രം​ഗത്ത്. സ്ത്രീകൾക്ക് രണ്ടാം സ്ഥാനം നൽകിയിട്ടില്ലെന്നും പെൺകുട്ടികൾക്ക് മാത്രമായി മദ്രസയും സ്കൂളും സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ പെൺകുട്ടികൾക്കായി ധാരാളം സ്ഥാപനങ്ങൾ നടത്തുന്നു. ഇന്ത്യയുടെ പലഭാഗങ്ങളിലും പെൺകുട്ടികൾക്ക് വേറെയും ആൺകുട്ടികൾക്ക് വേറെയുമായി സ്ഥാപനങ്ങൾ ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

അനാഥരായ പെൺകുട്ടികളെയും സംരക്ഷിക്കുകയും ഭക്ഷണവും വസ്ത്രവും മരുന്നും സൗജന്യമായി കൊടുക്കുന്നു. സ്ത്രീകളെ കുഴിച്ചുമൂടണമെന്ന് പറയുന്നവരല്ല ഞങ്ങളാരും. സ്ത്രീകൾക്ക് രണ്ടാം സ്ഥാനം നൽകി എന്ന് പറയുന്നത് ശരിയല്ലെന്നും ഇസ്ലാം അങ്ങനെ പറയുന്നില്ലെന്നും നിരവധി സ്ത്രീകൾക്കാണ് വിദ്യാഭ്യാസവും അവസരങ്ങളും നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂർ ജില്ലാ മീലാദ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വീണ ജോർജിനെ ആക്രമിച്ചെന്ന കേസ്: എസ്ഐടി രൂപീകരിച്ച് ഉത്തരവിറങ്ങി, അന്വേഷണ സംഘത്തിൽ 8 അം​ഗങ്ങൾ
മെസി വിവാദം: അന്വേഷണത്തിന് എസ്ഐടി രൂപീകരിച്ച് ഉത്തരവിറങ്ങി, അന്വേഷണ പരിധിയിൽ ഒമ്പത് വിഷയങ്ങൾ