ചിത്രകാരൻ മാത്രമല്ല, ഫൈൻ ആർട്സിൽ മാസ്റ്റർ ബിരുദധാരി കൂടിയാണ് ഇദ്ദേഹം. ഛത്തീസ്ഗണ്ഡിലെ സംസ്കാരത്തെയും നാടൻ കലകളെയും പ്രതിപാദിക്കുന്നവയാണ് ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ.
ഛത്തീസ്ഗണ്ഡ്: ഇരുകൈകളുമില്ലാതെയായിരുന്നു ഗോകരൺ പാട്ടീൽ എന്നയാളുടെ ജനനം. എന്നാൽ ചിത്രകാരനാകുക എന്ന സ്വപ്നത്തിൽ നിന്ന് പിന്നോട്ട് പോകാൻ അദ്ദേഹം തയ്യാറായില്ല. കാലുകൊണ്ട് അതിമനോഹരങ്ങളായ ചിത്രങ്ങൾ വരച്ച് ശ്രദ്ധേയനാകുകയാണ് ഛത്തീസ്ഗണ്ഡ് സ്വദേശിയായ ഇദ്ദേഹം.
ശ്രവണ വൈകല്യമുള്ള വ്യക്തി കൂടിയാണ് ഇയാൾ. ഐഎഎസ് ഉദ്യോഗസ്ഥയായ പ്രിയങ്ക ശുക്ല എന്നയാളാണ് ട്വിറ്ററിൽ ഗോകരൺ പാട്ടീൽ വരച്ച ചിത്രങ്ങൾ ട്വിറ്ററിൽ ഷെയർ ചെയ്തിരിക്കുന്നത്. ഇവർ പങ്കിട്ട വീഡിയോയിൽ പാട്ടീൽ കാലുപയോഗിച്ച് ചിത്രങ്ങൾ വരയ്ക്കുന്നത് കാണാം. കാൽവിരലുകൾക്കിടയിലാണ് ബ്രഷ് മുറുക്കിപ്പിടിച്ചിരിക്കുന്നത്.
इस वीडियो में पेंटिंग कररहे छ.ग के आर्टिस्ट श्री गौकरण पाटिल-श्रवणबाधित हैं और इनके हाथ भी नहीं हैं-फिरभी ये अपने परिश्रम से निरंतर आगे बढ़ रहे हैं!😊
श्री पाटिल निश्चित तौर पर उन सभी के लिए बड़ी प्रेरणा हैं जो जीवन की छोटी-छोटी समस्याओं से हार मान लेते हैं! pic.twitter.com/LN7yBN1pt3
ഈ വീഡിയോയിൽ കാണുന്ന വ്യക്തിയുടെ പേര് ഗോകരൺ പാട്ടീൽ. ഇദ്ദേഹത്തിന് ശ്രവണ വൈകല്യമുണ്ട്. കൈകളില്ലാതെയാണ് ജനനം. എന്നിട്ടും കഠിനാധ്വാനം കൊണ്ട് മുന്നേറുകയാണ് ഇദ്ദേഹം. പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു. ഛത്തീസ്ഗണ്ഡിലെ ഭീലായ് സ്വദേശിയാണ് ഇദ്ദേഹം.
ഇദ്ദേഹത്തിന്റെ ചിത്രങ്ങളെക്കാൾ കൂടുതൽ പ്രശംസ നേടുന്നത് കഠിനാധ്വാന മനോഭാവമാണ്. ചിത്രകാരൻ മാത്രമല്ല, ഫൈൻ ആർട്സിൽ മാസ്റ്റർ ബിരുദധാരി കൂടിയാണ് ഇദ്ദേഹം. ഛത്തീസ്ഗണ്ഡിലെ സംസ്കാരത്തെയും നാടൻ കലകളെയും പ്രതിപാദിക്കുന്നവയാണ് ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ. നിരവധി മത്സരങ്ങളിലും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്.