129 അങ്കണവാടികൾ 'മെയിൻ' ആകും, വർക്കർക്ക്‌ പുറമെ ഹെൽപ്പറുടെ സേവനവും, ശമ്പളവും കൂടും, വേറെയുമുണ്ട് മാറ്റങ്ങൾ

Published : Oct 21, 2023, 06:42 PM IST
 129 അങ്കണവാടികൾ 'മെയിൻ' ആകും, വർക്കർക്ക്‌ പുറമെ ഹെൽപ്പറുടെ സേവനവും, ശമ്പളവും കൂടും, വേറെയുമുണ്ട് മാറ്റങ്ങൾ

Synopsis

സംസ്ഥാനത്തെ 129 മിനി അങ്കണവാടികളുടെ പദവി ഉയർത്തി മെയിൻ അങ്കണവാടികളാക്കി മാറ്റുന്ന പദ്ധതിക്ക്‌ ധന വകുപ്പ്‌ അംഗീകാരം നൽകി

തിരുവനന്തപുരം: സംസ്ഥാനത്തെ 129 മിനി അങ്കണവാടികളുടെ പദവി ഉയർത്തി മെയിൻ അങ്കണവാടികളാക്കി മാറ്റുന്ന പദ്ധതിക്ക്‌ ധന വകുപ്പ്‌ അംഗീകാരം നൽകി. ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ ആണ് ഇക്കാര്യം അറിയിച്ചത്. പദ്ധതി  നടപ്പാക്കാൻ 1.14 കോടി രുപ വേണ്ടിവരും. പദവി ഉയർത്തപ്പെടുന്നതോടെ ഈ അങ്കണവാടികളിൽ വർക്കർക്ക്‌ പുറമെ ഹെൽപ്പറുടെ സേവനവും ഉറപ്പാകും. 

പദവി ഉയരുന്നതോടെ വർക്കർമാരുടെ വേതനം ഉയരും. ഹെൽപ്പർമാരുടെയും വേതനം, ഫർണിച്ചർ ഉൾപ്പെടെ അനുബന്ധ സംവിധാനങ്ങൾ എന്നിവയും ഒരുക്കണം. മിനി  അങ്കണവാടി വർക്കർമാർ സ്‌ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ പോഷണ നിലവാരം കാത്തുസൂക്ഷിക്കാനും, ശൈശവകാല പരിചരണവും വിദ്യാഭ്യാസവും ഉറപ്പുവരുത്തുന്നതിനുമായി ഒട്ടേറെ ചുമതലകൾ വഹിക്കുന്നു. 

ഇതിനുപുറമെയാണ്‌ അങ്കണവാടികളുടെ പരിസരം വൃത്തിയാക്കൽ, കുട്ടികളുടെ ഭക്ഷണത്തിനായി സാധനസാമഗ്രികൾ ശേഖരിക്കൽ, കുട്ടികളുടെ ശുചിത്വം ഉറപ്പാക്കൽ ഉൾപ്പെടെ ചുമതലകളും നിർവഹിക്കുന്നത്‌. മിനി  അങ്കണവാടിയുടെ പദവി ഉയർത്തുകവഴി ഹെൽപ്പറും എത്തുന്നതോടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാകും. നിലവിൽ 33,115 അങ്കണവാടികളാണ്‌ സംസ്ഥാനത്തുള്ളത്‌. 

ഇവയിൽ മിനി അങ്കണവാടികളുടെ പ്രവർത്തനം അവസാനിപ്പിക്കണമെന്ന്‌ കേന്ദ്രം നിർദേശിച്ചിരുന്നു. പട്ടികജാതി പട്ടികവർഗ, പിന്നോക്ക വിഭാഗങ്ങൾ കൂടുതലുള്ള മേഖലകളിലാണ്‌ മിനി അങ്കണവാടികളിൽ ഏറിയ പങ്കും പ്രവർത്തിക്കുന്നത്‌. 2010ന്‌ മുമ്പുള്ള ജനസംഖ്യ അടിസ്ഥാനത്തിലാണ്‌ അവ അനുവദിച്ചത്‌. ഭൂരിപക്ഷത്തിന്റെയും പ്രവർത്തന മേഖലയിൽ ഗുണഭോക്താക്കളുടെ എണ്ണം ആയിരത്തിലേറെയാണ്‌. ഈ സാഹചര്യത്തിലാണ്‌ മിനി അങ്കണവാടികൾ നിർത്തലാക്കാൻ ആകില്ലെന്ന നിലപാട്‌ സംസ്ഥാനം സ്വീകരിച്ചത്‌.

Read more: 'വെട്ടുകാട് പള്ളി ഹെറിറ്റേജ് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തും', 3 കോടി ചെലവിട്ട അമിനിറ്റി സെന്റർ തുറന്നു

കേരളീയം മെഗാ പാചക മത്സരം

കേരളീയത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കായി തിരുവനന്തപുരത്ത് മെഗാ പാചക മത്സരം നടത്തുന്നു. നവംബര്‍ രണ്ടുമുതല്‍ ആറുവരെ നടക്കുന്ന മെഗാ പാചക മത്സരത്തിലെ വിജയികളെ കാത്തിരിക്കുന്നത് ആകര്‍ഷകമായ സമ്മാനങ്ങള്‍.പാചകക്കുറിപ്പുകളുടെ അടിസ്ഥാനത്തിലായിരിക്കും മത്സരത്തിലേയ്ക്കുള്ള പ്രാഥമിക തെരഞ്ഞെടുപ്പ്.ചിക്കന്‍ കൊണ്ടു തയാറാക്കുന്ന വിഭവം,വെജിറ്റേറിയന്‍ സൈഡ് ഡിഷ്,പുഡിങ്ങ് എന്നിങ്ങനെ മൂന്നിനങ്ങളില്‍ മത്സരാര്‍ഥികള്‍ പരീക്ഷിച്ചുവിജയിച്ചിട്ടുള്ള പാചകക്കുറിപ്പുകളായിരിക്കണം അയക്കേണ്ടത്. ഇതോടൊപ്പം അപേക്ഷയും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയും ഫോണ്‍ നമ്പര്‍ സഹിതമുള്ള ബയോഡോറ്റയും കണ്‍വീനര്‍,കേരളീയം 2023 ഫുഡ് ഫെസ്റ്റിവല്‍ കമ്മിറ്റി, കെ.ടി.ഡി.സി കോര്‍പറേറ്റ് ഓഫീസ്,മാസ്‌കോട്ട് സ്‌ക്വയര്‍, തിരുവനന്തപുരം 695033 എന്ന വിലാസത്തില്‍ അയയ്ക്കണം.അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 24 വൈകിട്ട് 5.00 മണി.ഫോണ്‍:  9895024885,9847339603 ഇ.മെയില്‍.: keraleeyamfoodfestival@gmail.com.

 ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പശുവിനു തീറ്റ നൽകവേ കടന്നൽക്കൂട്ടം ആക്രമിച്ചു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു
ഷെയർ ട്രേഡിങ് വഴി അധിക വരുമാനം വാഗ്ദാനം ചെയ്ത് ഫേസ്ബുക്ക് പരസ്യം; 62 കാരന് നഷ്ടമായത് 2.14 കോടി, കേസെടുത്ത് പൊലീസ്