മൂവാറ്റുപുപുഴയിലെ 15 കള്ളന്മാര്‍! മോഷ്ടിച്ചതാകട്ടെ കുടിവെള്ള പദ്ധതിയുടെ നിര്‍മാണ സാമഗ്രികൾ, സീൽ പൊളിക്കാത്ത ഷട്ടറടക്കം 3 ലക്ഷത്തിലേറെ രൂപയുടെ കടത്ത്

Published : Apr 20, 2026, 06:28 PM IST
drinking water project

Synopsis

മൂവാറ്റുപുഴ വാളകത്തെ കുടിവെള്ള പദ്ധതിയുടെ നിർമാണ സ്ഥലത്ത് നിന്ന് മൂന്ന് ലക്ഷത്തിലേറെ രൂപയുടെ സാമഗ്രികൾ മോഷ്ടിച്ച സംഭവത്തിൽ 15 പേർ പിടിയിലായി. ആക്രി വ്യാപാരിയും പ്രായപൂർത്തിയാകാത്തവരും ഉൾപ്പെട്ട സംഘം ആഡംബര ജീവിതത്തിന് പണം കണ്ടെത്താനാണ് മോഷണം നടത്തിയതെന്ന് പോലീസ് കണ്ടെത്തി.

കൊച്ചി: മൂവാറ്റുപുഴ വാളകം പൊട്ടുമുകൾ മേഖലയിലെ കുടിവെള്ള പദ്ധതിയുടെ നിർമാണ സ്ഥലത്ത് നിന്ന് സാമഗ്രികൾ മോഷ്ടിച്ച സംഭവത്തിൽ ആക്രി വ്യാപാരിയെ ഉൾപ്പെടെ 15 പേരെ പൊലീസ് പിടികൂടി. പിടിയിലായവരിൽ നാല് പേർ മാത്രമാണ് പ്രായപൂർത്തിയായവർ. ശേഷിക്കുന്നവരെ ജുവനൈൽ കോടതിയിൽ ഹാജരാക്കും. പ്രായപൂർത്തിയായവർക്കെതിരെ മൂവാറ്റുപുഴ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

മൂന്ന് ലക്ഷത്തിലേറെ രൂപ വില വരുന്ന ഇരുമ്പ് സാമഗ്രികൾ നിർമാണ സ്ഥലത്ത് നിന്ന് മോഷ്ടിച്ച് വിറ്റതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ആർഭാട ജീവിതത്തിന് പണം കണ്ടെത്താനായിരുന്നു ഇതെന്നാണ് പൊലീസിന്റെ വിവരം. മോഷണത്തിൽ പങ്കെടുത്ത ആക്രി വ്യാപാരി സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് വാങ്ങി പിന്നീട് മറിച്ചുവിറ്റതായും വ്യക്തമായി. സീൽ പൊട്ടിക്കാത്ത ഷട്ടറുകൾ ഉൾപ്പെടെ നിരവധി സാധനങ്ങൾ പൊലീസ് പിടിച്ചെടുത്തു.

സാമ്പത്തിക പരിമിതിയും എസ്റ്റിമേറ്റ് പുതുക്കലും കാരണം എട്ട് മാസമായി പ്രവർത്തനം നിർത്തിയിരുന്ന സ്ഥലത്താണ് മോഷണം നടന്നത്. പ്രതികളിൽ പലരും വാളകത്തും സമീപ പ്രദേശങ്ങളിലുമുള്ളവരാണ്. നഷ്ടപരിഹാരം നൽകി കേസ് ഒത്തുതീർക്കാനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് മോഷണ വിവരം പഞ്ചായത്തിന് ലഭിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് രജിതാ സുധാകരനും വൈസ് പ്രസിഡന്റ് ജിജോ പാപ്പാലിലും പോലീസിൽ പരാതി നൽകി. ജല അതോറിറ്റി ഓഫീസിലും പരാതി നൽകിയിരുന്നു. പഞ്ചായത്തിലെ വിവിധ ക്ഷേത്രങ്ങളിലുണ്ടായ മോഷണ സംഭവങ്ങൾ കൂടി പരിഗണിച്ചാണ് അന്വേഷണം കൂടുതൽ ശക്തമാക്കിയതെന്ന് പൊലീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബാറിൽ നിന്ന് ബൈക്ക് പതിയെ ഉരുട്ടി പുറത്തിറക്കി, സെക്യൂരിറ്റി ചോദിച്ചപ്പോൾ പെട്രോൾ തീർന്നെന്ന്, മോഷ്ടാക്കളിൽ ഒരാൾ കൂടി അറസ്റ്റിൽ
ജാമ്യത്തിലിറങ്ങിയിട്ട് ഒരു മാസം, സദാചാര ആക്രമണ കേസിലെ പ്രതി എംഡിഎംയുമായി പിടിയിൽ