
തിരുവനന്തപുരം: വിവാഹിതൻ എന്നത് മറച്ചു വെച്ച് വിവാഹ വാഗ്ദാനം നൽകി പ്രണയം നടിച്ച് പെൺകുട്ടിയെ കടത്തികൊണ്ട് പോയി പീഡിപ്പിച്ച യുവാവ് പിടിയിൽ. തിരുവനന്തപുരം കമലേശ്വരം ആര്യൻ കുഴിയിൽ സ്വദേശി അഖിൽ (21) നെയാണ് വിതുര പൊലീസ് പിടികൂടിയത്. പ്രതി വിവാഹിതനും ആറ് മാസം പ്രായമുള്ള കുട്ടിയുടെ അച്ഛനുമാണ് എന്ന് വിതുര പൊലീസ് പറഞ്ഞു. വിതുര സ്വദേശിനിയായ പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി ഇക്കഴിഞ്ഞ 24നാണ് മാതപിതാക്കൾ വിതുര പൊലീസിൽ പരാതി നൽകുന്നത്.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും എറുണാകുളത്തെ സുഹൃത്തിന്റെ വീട്ടിൽ നിന്നും കണ്ടെത്തുകയായിരുന്നു. പൊലീസിന്‍റെ കൗൺസിലിംഗിൽ അഖിൽ നിർബന്ധിച്ച് ലൈംഗിക പീഡനം നടത്തിതായി പെൺകുട്ടി മൊഴി നൽകി. അഖിൽ വിവാഹിതനും ഒരു കുട്ടിയുടെ പിതാവ് ആണെന്നുമുള്ള കാര്യം മറച്ച് വച്ച് ആണ് പെൺകുട്ടിമായി ബന്ധം വെച്ചത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിതുര പൊലീസ് പീഡനത്തിന് കേസെടുത്തു.
അഖിൽ രണ്ട് വർഷം മുമ്പ് വട്ടിയൂർക്കവിൽ ഒരു ഭക്ഷണ ഡെലിവറി സ്ഥാപനത്തിൽ ജോലി നോക്കവെ മറ്റോരു പെൺകുട്ടിയുമായി പ്രണയത്തിൽ ആകുകയും തുടർന്ന് ഈ പെൺകുട്ടിയുമായി ഒളിച്ചോടുകയും ചെയ്തിരുന്നു. പിന്നീട് വീട്ടുകാര്‍ ഇടപ്പെട്ട് ഇരുവരുടെയും വിവാഹം നടത്തി കൊടുത്തു. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അതേസമയം, പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗിക പീഢനത്തിനിരയാക്കിയ കേസിൽ സുരക്ഷാ ജീവനക്കാരനെ ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂറ്റനാട് വാവനൂർ സ്വദേശി തുമ്പിപുറത്ത് വീട്ടിൽ പ്രജീഷ് കുമാറിനെയാണ് പോക്സോ ചുമത്തി പൊലീസ് അറസ്റ്റു ചെയ്തത്. പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തായിരുന്നു പ്രജീഷ് കുമാർ. ഈ സൗഹൃദം മുതലെടുത്താണ് ഇയാൾ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡനത്തിരയാക്കിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam