'തരാം തരാംന്ന് പറയുന്നതല്ലാതെ ഇതുവരെ പണം കിട്ടിയില്ല'; ഇനി കുട്ടികളെ സ്കൂളില്‍ കൊണ്ടുപോകില്ലെന്ന് കരാറുകാര്‍

Published : Nov 11, 2023, 10:12 AM IST
'തരാം തരാംന്ന് പറയുന്നതല്ലാതെ ഇതുവരെ പണം കിട്ടിയില്ല'; ഇനി കുട്ടികളെ സ്കൂളില്‍ കൊണ്ടുപോകില്ലെന്ന് കരാറുകാര്‍

Synopsis

നാലു മാസത്തില്‍ കൂടുതല്‍ ബാധ്യത താങ്ങാനാവില്ലെന്ന്  ഇവിടങ്ങളിലെയെല്ലാം കരാറുകാര്‍ പട്ടിക വര്‍ഗ്ഗ വകുപ്പിനെ അറിയിച്ചുകഴിഞ്ഞു. 

ഇടുക്കി: സര്‍ക്കാര്‍ നാലുമാസത്തെ കുടിശിക നല്‍കാതെ ഇനി ആദിവാസി കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുപോകാനാവില്ലെന്ന മുന്നറിയിപ്പുമായി വിദ്യാവാഹിനി പദ്ധതിയിലെ കരാറുകാര്‍. വണ്ടി നിർത്തുന്നതോടെ  അടിമാലി മേഖലയില്‍ മാത്രം എണ്ണൂറിലധികം കുട്ടികളുടെ പഠനമാണ് മുടങ്ങുക. പരിഹരിക്കാന്‍ ശ്രമം തുടങ്ങിയെന്നും ഒരുമാസത്തെ തുക ഉടന്‍ നല്‍കുമെന്നുമാണ് പട്ടികവർ​ഗ വകുപ്പിന്‍റെ വിശദീകരണം

പട്ടികവർ​ഗ വകുപ്പ്  പണം തരുന്നില്ലാത്തിനാല്‍  അടുത്ത ആഴ്ച്ച മുതല്‍ സ്കൂളിലെത്തിക്കാനാവില്ലെന്ന് കരാറുകാര്‍ കുട്ടികളെ അറിയിച്ച ശേഷമുള്ള പ്രതികരണമാണിത്. നിര്‍ത്തിയാല്‍ വനത്തിനുള്ളില്‍ നിന്നും എങ്ങനെ സ്കൂളിലെത്തുമെന്നതാണ് കുട്ടികളുടെ ആധി. ഇത് മാങ്കുളത്തെ മാത്രമല്ല  അടിമാലി, മുന്നാര്‍, ആനക്കുളം, മച്ചിപ്ലാവ് ഇരുമ്പ്പാലം എന്നിവിടങ്ങളിലെ കൂടി കാഴ്ച്ചയാണ്. നാലു മാസത്തില്‍ കൂടുതല്‍ ബാധ്യത താങ്ങാനാവില്ലെന്ന്  ഇവിടങ്ങളിലെയെല്ലാം കരാറുകാര്‍ പട്ടിക വര്‍ഗ്ഗ വകുപ്പിനെ അറിയിച്ചുകഴിഞ്ഞു. ചിലയിടങ്ങളില്‍ അധ്യാപകർ പണം കടം കൊടുത്താണ് കരാറുകാരെ സംരക്ഷിച്ചിരുന്നത്. എല്ലാ മാസവും പണം നല്‍കാന്‍ അധ്യാപകര്‍ക്കും പറ്റുന്നില്ല.

'സ്കൂളിൽ പോയി വലിയ മനുഷ്യനാകണം, പൈസ കിട്ടാത്തത് കൊണ്ട് വണ്ടിക്കാർ കൊണ്ടുപോകുന്നില്ല': താളം തെറ്റി വിദ്യാവാഹിനി

വിദ്യാവാഹിനിയിൽ 4 മാസത്തെ കുടിശ്ശിക

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അമ്മച്ചി ചുമ്മാ 'തീ'യെന്ന് സോഷ്യൽ മീഡിയ; ഫൂട്ട്പാത്തിലേക്ക് ബൈക്ക് കയറ്റിയ യാത്രികനെ വിരട്ടിയ പ്രഭാവതിയമ്മക്ക് അഭിനന്ദന പ്രവാഹം
വധശ്രമക്കേസിൽ കസ്റ്റഡിയിലായ ഗുണ്ടാ തലവൻ പുത്തൻപാലം രാജേഷിന് പൊലീസ് സ്റ്റേഷനിൽ ഫോൺ സൗകര്യം, അന്വേഷണത്തിന് ഉത്തരവ്