ബൈക്കിലെത്തിയ യുവാവ് റോഡരികിൽ നിന്നയാളോട് വഴി ചോദിച്ചു, സംസാരിക്കുന്നതിനിടെ കഴുത്തിലെ മാല പൊട്ടിച്ച് കടന്നു; സംഭവം തുറവൂരിൽ

Published : Jan 06, 2026, 02:03 PM IST
kerala police

Synopsis

തുറവൂരിൽ ബൈക്കിലെത്തിയ മോഷ്ടാവ് യുവാവിന്റെ രണ്ടര പവന്റെ മാല കവർന്നു. ഇതിന് പിന്നാലെ വഴി ചോദിക്കാനെന്ന വ്യാജേന മറ്റൊരു സ്ത്രീയുടെ മാല പൊട്ടിക്കാനും ശ്രമം നടത്തി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ രണ്ട് സംഭവങ്ങൾക്ക് പിന്നിലും ഒരാളാണെന്ന് പോലീസ്.

തുറവൂര്‍: ബൈക്കിലെത്തിയ യുവാവ് യുവാവിന്റെ രണ്ടര പവന്റെ മാല പൊട്ടിച്ചു കടന്നു. കോടംതുരുത്ത് കിഴക്കേ ചെമ്മനാട് ആനന്ദഭവനത്തിൽ ശ്യാമളന്റെ മാലയാണ് നഷ്ടപ്പെട്ടത്. ചെമ്മനാട് പ്രദേശത്ത് കഴിഞ്ഞദിവസം ഉച്ചയ്ക്ക് 2.30-ഓടെയായിരുന്നു സംഭവം. ഇതിന് പിന്നാലെ അരൂര്‍–വട്ടക്കേരി റോഡിലൂടെ നടന്നുപോകുകയായിരുന്ന രാധാമണിയുടെ മാല പൊട്ടിക്കാനും പ്രതി ശ്രമിച്ചു. വഴി ചോദിക്കാനെന്ന വ്യാജേന ബൈക്ക് നിര്‍ത്തിയശേഷമായിരുന്നു ശ്രമം. എന്നാല്‍ ഇത് പരാജയപ്പെട്ടു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് രണ്ട് സംഭവങ്ങള്‍ക്ക് പിന്നിലും ഒരാള്‍ തന്നെയാണെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. പ്രതിക്കായി അന്വേഷണം പുരോഗമിക്കുകയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ലഹരി ഉപയോഗിച്ചിട്ട് ആൺകുട്ടികൾ കണ്ണെഴുതും, 7 മണിക്ക് ശേഷം പുറത്ത് വിടരുത്'; 'വൈറൽ എസ്ഐ'യുടെ പ്രസംഗത്തിൽ ചർച്ച, വിമർശനവും
സൗജന്യ അരി വാങ്ങാതെ മടങ്ങി ഉപഭോക്താക്കൾ; അരിയിൽ പുഴുക്കളും മാലിന്യവും, മിക്ക ചാക്കുകളും മുഴുവനായും കട്ടപിടിച്ച അവസ്ഥയിൽ