സൗജന്യ അരി വാങ്ങാതെ മടങ്ങി ഉപഭോക്താക്കൾ; അരിയിൽ പുഴുക്കളും മാലിന്യവും, മിക്ക ചാക്കുകളും മുഴുവനായും കട്ടപിടിച്ച അവസ്ഥയിൽ

Published : Jan 06, 2026, 01:11 PM IST
ration rice worms

Synopsis

അരൂർ-തുറവൂർ പ്രദേശങ്ങളിലെ റേഷൻ കടകളിൽ വിതരണത്തിനെത്തിച്ച സൗജന്യ അരിയിൽ പുഴുക്കളെയും മാലിന്യങ്ങളും കണ്ടെത്തി, ഇത് ഉപഭോക്താക്കളുടെ പ്രതിഷേധത്തിന് കാരണമായി. 

അരൂർ: അരൂർ-തുറവൂർ പ്രദേശങ്ങളിലെ എട്ട് റേഷൻ കടകളിൽ വിതരണത്തിനായി എത്തിച്ച അരിയിൽ പുഴുക്കളെയും മാലിന്യങ്ങളും കണ്ടെത്തി. മുൻഗണനാ വിഭാഗങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യാൻ എത്തിച്ച അരിയിലാണ് ഇത്തരത്തിൽ പുഴുക്കളും മാലിന്യവും നിറഞ്ഞ നിലയിൽ കണ്ടെത്തിയത്. പുഴുവിനെ കണ്ടതോടെ അരി വാങ്ങാൻ എത്തിയവർ റേഷൻ കടകളിൽ നിന്നും അരി വാങ്ങാതെ മടങ്ങി.

എഴുപുന്ന, കോങ്കേരി പാലത്തിന് സമീപമുള്ള റേഷൻ കടയിൽ നിന്ന് അരി വാങ്ങാൻ എത്തിയവർ പ്രതിഷേധത്തോടെയാണ് മടങ്ങിയത്. മുഴുവനായും കട്ടപിടിച്ച അവസ്ഥയിലായിരുന്നു മിക്ക ചാക്കുകളും. ഈ അരിയിലാണ് നിറയെ പുഴുക്കളെ കണ്ടെത്തിയത്. ഡിസംബർ അവസാന ആഴ്ചയാണ് തുറവൂരിലും എഴുപുന്നയിലുമുള്ള ഗോഡൗണുകളിൽ നിന്ന് മാലിന്യം നിറഞ്ഞ അരി എത്തിച്ചത്.

അർഹരായ മുഴുവൻ കുടുംബങ്ങൾക്കും മുൻഗണനാ റേഷൻകാർഡ്‌

സംസ്ഥാനത്തെ അർഹരായ മുഴുവൻ കുടുംബങ്ങൾക്കും മുൻഗണനാ റേഷൻകാർഡ്‌ ലഭ്യമാക്കാനുള്ള നടപടി ആരംഭിച്ചെന്ന്‌ മന്ത്രി ജി ആർ അനിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രണ്ടാം എൽഡിഎഫ്‌ സർക്കാർവന്നശേഷം 58,487 മഞ്ഞ (എഎവൈ) കാർഡുകളും, 5,45,358 പിങ്ക് (പിഎച്ച്എച്ച്‌) കാർഡുമടക്കം 6,03,845 മുൻഗണനാ കാർഡ്‌ വിതരണം ചെയ്‌തു. റേഷൻ മസ്‌റ്ററിങ്‌ പൂർത്തിയായപ്പോൾ മുൻഗണനാ കാർഡിൽനിന്ന്‌ ഒരുലക്ഷം കുടുംബങ്ങൾ ഒഴിവായി. ഇതിലേക്ക്‌ അർഹതയുണ്ടെന്ന്‌ കണ്ടെത്തിയ 56,932 എസ്‌സി, 2046 എസ്‌ടി, ശേഷിക്കുന്നവ പൊതുവിഭാഗം (നീല, വെള്ളകാർഡുകൾ) എന്നിവയിലെ അർഹരായവർക്ക്‌ നൽകും. 

ഇതിനായി 15 മുതൽ ഓൺലൈനായി അപേക്ഷിക്കാം.നിലവിൽ ലഭിച്ച 39,682 അപേക്ഷയിൽ അർഹതപ്പെട്ടവർക്ക് 15ന് മുമ്പ് പിങ്ക്‌ കാർഡ്‌ (പിഎച്ച്‌എച്ച്‌) നൽകും. കേന്ദ്രസർക്കാർ സാർവത്രികറേഷൻ നിർത്തിലാക്കിയയോടെ കേരളത്തിലെ 43 ശതമാനം വരുന്ന മുൻഗണന കാർഡിലെ അംഗങ്ങൾക്ക്‌ (1,54,80,040) മാത്രമാണ്‌ റേഷൻ അനുവദിക്കുന്നത്‌. 152 റേഷൻകടകൾ കൂടി ഉടൻ കെ- സ്റ്റോറുകളായി മാറ്റും. മാർച്ചിന്‌ മുമ്പ് 2500 കെ- സ്റ്റോർ എന്ന ലക്ഷ്യം കൈവരിക്കും. ഇ‍ൗ മാസം വെള്ള, നീല കാർഡൊന്നിന്‌ രണ്ടുകിലോ വീതം ആട്ട വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മീൻമുട്ട എവിടെനിന്ന് വന്നു? തമിഴ്നാട്ടിലെത്തി കേരളത്തിലെ ഭക്ഷ്യസുരക്ഷാ ഉദ്യോ​ഗസ്ഥർ, പരിശോധനക്ക് സമ്മതിക്കാതെ അധികൃതർ
രാഹുൽ ഗാന്ധിയുടെ സന്ദർശനം; ഹെലിപാഡ് പരിസരത്ത് ഡ്രോൺ നിരോധനം