പൊലീസിനും രക്ഷയില്ല, പരാതി അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥന്റെ യൂണിഫോമിലെ നെയിം പ്ലേറ്റ് വലിച്ചു പറിച്ച് ഓടി ; ഒടുവിൽ ചാലിശ്ശേരി പൊലീസിൻ്റെ പിടിയിൽ

Published : Nov 08, 2025, 01:58 PM IST
Chalissery Police station

Synopsis

ഭർത്താവ് ഭാര്യയെ മർദിക്കുന്നുവെന്ന പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരനെ തൃത്താലയിൽ കയ്യേറ്റം ചെയ്ത പ്രതി പിടിയിലായി. പൊലീസിനെ ആക്രമിച്ച് യൂണിഫോം വലിച്ച് കീറിയ ശേഷം ഓടി രക്ഷപ്പെട്ട ഇയാളെ തൃശൂരിൽ നിന്നാണ് ചാലിശേരി പൊലീസ് പിടികൂടിയത്.

പാലക്കാട്: തൃത്താലയിൽ പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരനെ കയ്യേറ്റം ചെയ്ത പ്രതി പിടിയിൽ. തൃത്താല തിരുമിറ്റക്കോട് ഇരുമ്പകശ്ശേരി സ്വദേശി രാജൻ എന്ന ഷാജു ആണ് ചാലിശേരി പൊലീസിൻ്റെ പിടിയിലായത്. ഭാര്യയേയും മകളേയും പ്രതി മർദിക്കുന്നുവെന്ന ഫോൺ സന്ദേശം പൊലീസിൻ്റെ ടോൾ ഫ്രീ നമ്പറായ 112 ൽ ലഭിക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥൻ സംഭവ സ്ഥലത്തെത്തിയപ്പോഴായിരുന്നു പ്രകോപനം. ഉടൻ തന്നെ ചാലിശ്ശേരി എസ് ഐ ജ്യോതി പ്രകാശും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനും സംഭവസ്ഥലത്തെത്തി. തുടർന്ന് ഫോൺ സന്ദേശത്തിൽ ലഭിച്ച വിവരങ്ങളെക്കുറച്ച് പൊലീസ് അന്വേഷിച്ചതോടെ പ്രകോപിതനായ രാജൻ പൊലീസിന് നേരെ അസഭ്യം വിളിച്ച് പാഞ്ഞടുക്കുകയായിരുന്നു.

പ്രതിരോധിക്കാൻ ശ്രമിച്ച പൊലീസകാരനെ തള്ളി മാറ്റിയ പ്രതി യൂണിഫോമിലെ നെയിം പ്ലേറ്റും വലിച്ച് പറിച്ച് നിലത്തിട്ട ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി വ്യാപക അന്വേഷണം നടക്കുന്നതിനിടെ തൃശൂർ ജില്ലയിൽ നിന്നും കഴിഞ്ഞ ദിവസം ചാലിശ്ശേരി സി ഐ മഹേന്ദ്ര സിംഹ, ചാലിശ്ശേരി എസ് ഐ ശ്രീ ലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തൊഴിലാളികളുമായി പുറപ്പെട്ട ലോറി കൊക്കയിലേക്ക് വീണു, 21 പേർ മരിച്ചതായി സംശയം, സംഭവമറിഞ്ഞത് 4 ദിവസത്തിന് ശേഷം
ഡ്യൂട്ടിക്ക് പോകവെ അമിത വേ​ഗത്തിലെത്തിയ ചരക്ക് ലോറിയിടിച്ചു, സീനിയർ നഴ്‌സ് മരിച്ചു