32 വർഷത്തെ കാത്തിരിപ്പ്, ആശുപത്രി കിടക്കയിൽ റോസിയെ ആ സന്തോഷം അറിയിക്കാൻ തഹസിൽദാർ നേരിട്ടെത്തി! '4 സെൻ്റ് ഭൂമിയുടെ അവകാശി'

Published : Jul 12, 2025, 07:45 PM ISTUpdated : Jul 12, 2025, 07:49 PM IST
rosy land deed

Synopsis

സംസ്ഥാന സർക്കാറിന്റെ 'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ' പദ്ധതിയുടെ ഭാഗമായാണ് ആശുപത്രിയിൽ കിടക്കുന്ന റോസിക്ക് തഹസിൽദാർ നേരിട്ടെത്തി പട്ടയം കൈമാറിയത്

തൃശൂർ: 32 വർഷത്തെ റോസിയുടെ കാത്തിരിപ്പിന് ആശുപത്രി കിടക്കയിൽ വിരാമം. എരുമപ്പെട്ടി പഞ്ചായത്തിലെ കാഞ്ഞിരക്കോട് കൊടുമ്പ് പുനരധിവാസ കോളനിയിൽ താമസിക്കുന്ന പരേതനായ ജോസിന്റെ ഭാര്യ 67 വയസ്സുള്ള റോസിക്ക് ഒടുവിൽ പട്ടയം ലഭിച്ചു. എരുമപ്പെട്ടി പഞ്ചായത്തിലെ കാഞ്ഞിരക്കോട് കൊടുമ്പ് പുനരധിവാസ കോളനിയിൽ താമസിക്കുന്ന റോസിയുടെ നാല് സെന്‍റ് ഭൂമിക്കാണ് 32 വർഷത്തെ കാത്തിരിപ്പിനൊടുവിൽ പട്ടയം ലഭിച്ചത്. സംസ്ഥാന സർക്കാറിന്റെ എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ പദ്ധതിയുടെ ഭാഗമായാണ് റോസിക്കും കുടുംബത്തിനും പട്ടയം ലഭിച്ചത്.

സ്ട്രോക്കും അറ്റാക്കും കിഡ്നി രോഗവും ബാധിച്ച് 9 വർഷക്കാലമായി റോസി ചികിത്സയിലാണ്. റോസിയുടെ ആരോഗ്യസ്ഥിതി ദിനംതോറും മോശമായി വരുന്നത് മനസ്സിലാക്കി തലപ്പിള്ളി താലൂക്ക് തഹസിൽദാർ രാജേഷ് മാരാത്ത്, ആശുപത്രിയിലെത്തി മക്കളുടെ സാന്നിധ്യത്തിലാണ് കുടുംബത്തിന് പട്ടയം കൈമാറിയത്. അടിയന്തര ഇടപെടലിലൂടെ അമ്മയുടെ ആഗ്രഹം ആശുപത്രിയിൽ കിടക്കിയിൽ വെച്ച് സാധ്യമാക്കിയതിലുള്ള സന്തോഷം മകൻ ജോബി പങ്കുവെച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പരസ്യമദ്യപാനം ചോദ്യം ചെയ്‌ത പോലീസിന് നേരെ ആക്രമണം: കെ എസ് യു നേതാവടക്കം പിടിയിൽ
പ്രസവത്തിനായി ആധാര്‍ എടുക്കാൻ വന്നതാണ് 6 മാസം ഗര്‍ഭിണിയായ മകൾ, പതിയിരുന്ന് പിതാവും സംഘവും പക തീര്‍ത്തു, അരുംകൊലയക്ക് കാരണം ജാതി മാറി വിവാഹം