വന്യമൃഗശല്യത്തിന് പരിഹാരം; എ.ഐ ക്യാമറയുമായി എഞ്ചിനീയർ

Published : Aug 05, 2026, 09:45 PM IST
rishan

Synopsis

മലപ്പുറം സ്വദേശിയായ യുവ എഞ്ചിനീയർ റിഷാൻ വന്യമൃഗശല്യത്തിന് പരിഹാരമായി എ.ഐ സാങ്കേതികവിദ്യ വികസിപ്പിച്ചു. വന്യമൃഗങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് ചിത്രം സഹിതം ഫോണിലേക്ക് മുന്നറിയിപ്പ് നൽകുന്ന ഈ ക്യാമറ, കർഷകർക്ക് കുറഞ്ഞ ചെലവിൽ വലിയ ആശ്വാസമാകും. ഈ സാങ്കേതികവിദ്യ വികസിപ്പിക്കാൻ സർക്കാരിന്റെയും കർഷകരുടെയും പിന്തുണ തേടുകയാണ് റിഷാൻ.

മലപ്പുറം : വന്യമൃഗശല്യത്തില്‍ പൊറുതിമുട്ടുന്ന കര്‍ഷകര്‍ക്ക് ആശ്വാസമേകി എ.ഐ സാങ്കേതികവിദ്യയുമായി യുവ എന്‍ജിനീയര്‍ രംഗത്ത്. കരുവാരകുണ്ട് തരിശ് സ്വദേശി റിഷാനാണ്, വന്യമൃഗങ്ങളുടെ സാന്നിധ്യം നേരത്തേ തിരിച്ച റിഞ്ഞ് ചിത്രം സഹിതം ഫോണിലേക്ക് മുന്നറിയിപ്പ് സന്ദേശമെത്തിക്കുന്ന എ. ഐ കാമറ വികസിപ്പിച്ചിരിക്കുന്നത്. മലയോര മേഖലയില്‍ വന്യമൃഗ ആക്രമണത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് ദിവസേന കര്‍ഷകര്‍ നേരിടുന്നത്. ഇതിന് പരിഹാരം എന്ന ചിന്തയില്‍നിന്നാണ് കാമറയുടെ രൂപകല്‍പനയെന്ന് റിഷാന്‍ പറയുന്നു.

വന്യമൃഗഭീഷണിയില്‍നിന്ന് കര്‍ഷകരെ ശാശ്വതമായി മുക്തമാക്കുന്ന ഈ സാങ്കേതിക വിദ്യക്ക് മലയോര കര്‍ഷകരുടെ പിന്തുണ വേണം. സര്‍ക്കാറിന്റെ സാമ്പത്തികസഹായംകൂടി ലഭിച്ചാല്‍ ഇത് വികസിപ്പിക്കാന്‍ കഴിയുമെന്നും റിഷാന്‍ പറയുന്നു. എ. ഐ കാമറ വികസിപ്പിക്കുന്നതിലൂടെ കര്‍ഷകരുടെ വലിയൊരു പ്രശ്‌നത്തിനായിരിക്കും ഇത് പരിഹാരമാവുക. വലിയ സാമ്പത്തിക നഷ്ടത്തില്‍ നിന്നും രക്ഷനേടാനും കഴിയും. കുറഞ്ഞ ചെലവില്‍ തന്നെ കാമറകള്‍ സ്ഥാപിക്കാമെന്നും റിഷാന്‍ പറയുന്നു. തൃശൂര്‍ എ ന്‍ജിനീയറിങ് കോളജില്‍നിന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയ റിങ്ങില്‍ ബിരുദം നേടിയ റിഷാന്‍ തരിശിലെ നെച്ചിക്കാടന്‍ ഹംസയുടെ മകനാണ്. 

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തൃശൂരില്‍ പന്ത്രണ്ടുകാരന് എച്ച്1 എന്‍ 1 സ്ഥിരീകരിച്ചു
കണ്ണൂരിൽ വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന 16കാരിയെ പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റിൽ