ഒന്നും രണ്ടുമല്ല പതിനഞ്ച് ടണ്‍ കാപ്പി, വിളവെടുപ്പില്‍ വിജയഗാഥ തീര്‍ത്ത് അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം

Published : Jan 27, 2026, 05:41 PM IST
Bumper coffee harvest at Ambalavayal Regional Agricultural Research Station in Wayanad showing employees picking ripe coffee beans

Synopsis

കാലാവസ്ഥാ വ്യതിയാനം മൂലം പ്രതിസന്ധിയിലായിരുന്ന വയനാട്ടിലെ കാപ്പിക്കൃഷിക്ക് ഇത്തവണ മികച്ച വിളവും വിലയും ലഭിക്കുന്നു. അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം ശാസ്ത്രീയമായ പരിചരണത്തിലൂടെ മുൻവർഷങ്ങളെക്കാൾ ഇരട്ടിയിലധികം വിളവ് നേടി. 

സുല്‍ത്താന്‍ബത്തേരി: കാലാവസ്ഥ മാറ്റങ്ങളെ തുടര്‍ന്ന് വയനാട്ടിലെ കാപ്പി ഉല്‍പ്പാദനം വര്‍ഷം തോറും കുറഞ്ഞു വരികയാണ്. വിളവ് കുറവിനൊപ്പം വിലക്കുറവ് കൂടി എത്തിയാല്‍ കാപ്പിക്കൃഷി ശരിക്കും മടുപ്പിക്കും. എന്നാല്‍ ഇത്തവണ പക്ഷേ കഥ മാറുകയാണ്. കാപ്പിക്ക് വിളവ് ഉള്ളതിനൊപ്പം മോശമല്ലാത്ത വിലയും ഉണ്ടെന്നതാണ് ആശ്വാസം. കാപ്പി വിളവെടുപ്പില്‍ വലിയ നേട്ടമുണ്ടാക്കിയിരിക്കുകയാണ് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക വികസന കേന്ദ്രം.

കൃത്യമായ നനയും മറ്റു പരിചരണങ്ങളുമായപ്പോള്‍ ഓരോ ചെടിയില്‍ നിന്നും കിലോ കണക്കിന് കാപ്പിയാണ് ഇവിടെയുള്ള തൊഴിലാളികള്‍ പറച്ചെടുക്കുന്നത്. കേന്ദ്രത്തിലെ അറുപത് ഏക്കര്‍ ഭൂമിയിലാണ് കാപ്പി തോട്ടം ഒരുക്കിയിരിക്കുന്നത്. മുന്‍വര്‍ഷങ്ങളെക്കാള്‍ ഇരട്ടിയോളം വിളവാണ് ഇത്തവണ. ഗവേഷണ കേന്ദ്രത്തിലെ ജീവനക്കാരും തൊഴിലാളികളും കൈമെയ് മറന്ന് പ്രവര്‍ത്തിച്ചതിന്റെ ഫലം കൂടിയാണ് കാപ്പിയിലെ മിന്നുന്ന വിളവ്.

ഏകദേശം പതിനഞ്ച് ടണ്ണോളം കാപ്പിയാണ് ഇത്തവണ പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്രം മേധാവി പ്രൊഫ. ഡോ. സികെ യാമിനി വര്‍മ്മ പറഞ്ഞു. വളരെ നല്ലൊരു വിളവാണ് ലഭിക്കാന്‍ പോകുന്നത്. ഈ നേട്ടത്തിന്റെ പ്രധാനക്കാരണമായി നമ്മള്‍ കാണുന്നത് കൃത്യമായ സമയത്ത് നന നല്‍കിയതും കാപ്പിച്ചെടിയുടെ കവാത്ത് മാറ്റുന്നത് (പൂക്കാന്‍ സാധ്യതയില്ലാത്ത ചെറി ശാഖകള്‍ മുറിച്ചു കളയല്‍) ഉള്‍പ്പെടെയുള്ള ജോലികള്‍ യഥാസമയത്ത് നടത്തിയതും പൂപ്പൊലി തിരക്കിനിടയില്‍ പോലും തൊഴിലാളികളെ കാപ്പിത്തോട്ടങ്ങളില്‍ വിനിയോഗിക്കാന്‍ ആയതുമാണ് ഈ നേട്ടത്തിന്റെ പിന്നിലുള്ളത്. തൊഴിലാളികളെല്ലാം ജോലി സമയത്തും ആത്മാര്‍ഥമായും ചെയ്തു.-ഡോ. യാമിനി പറഞ്ഞു.

ഗവേഷണ കേന്ദ്രത്തില്‍ വിളവെടുക്കുന്ന കാപ്പിയുടെ പൊടിക്ക് ആവശ്യക്കാരേറെയാണ്. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ വിവിധ കൗണ്ടറുകള്‍ വഴിയായിരിക്കും കാപ്പിപ്പൊടി വില്‍പ്പന നടത്തുക. ക്വിന്റലി 21100 രൂപ മുതല്‍ 21300 രൂപ വരെയാണ് നിലവില്‍ കാപ്പിക്കുരുവിന്റെ വില. പോയ വര്‍ഷങ്ങളി അപേക്ഷിച്ച് മോശമല്ലാത്ത വിലയാണ് ഇപ്പോള്‍ ലഭിക്കുന്നതെന്നാണ് കാപ്പി കര്‍ഷകര്‍ പറയുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശ്രീകാര്യത്ത് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 50ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധ, പലര്‍ക്കും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍, ഹോട്ടൽ അടപ്പിച്ചു
വജ്ര ജൂബിലിയുടെ നിറവിൽ എച്ച്എൽഎല്ലിന്റെ റിപ്പബ്ലിക് ദിനാചാരണം