മണ്ണിടിഞ്ഞ് റോഡ് ബ്ലോക്കായി; ഗുരുതരാവസ്ഥയിലുള്ള രോഗിയെ ആശുപത്രിയിത്തിക്കാന്‍ 10 മണിക്കൂര്‍ വൈകി

Published : Oct 25, 2021, 06:16 PM IST
മണ്ണിടിഞ്ഞ് റോഡ് ബ്ലോക്കായി; ഗുരുതരാവസ്ഥയിലുള്ള രോഗിയെ ആശുപത്രിയിത്തിക്കാന്‍  10 മണിക്കൂര്‍ വൈകി

Synopsis

ശനിയാഴ്ച രാത്രി ഏഴരയോടെയാണ് കോവിലൂരിൽ നിന്നും ആദിവാസി കോളനിയായ സ്വാമിയാർ അളകുടിറോഡിലേക്ക് കനത്ത മഴയിൽ മലയിടിഞ്ഞു വീണ് ഗതാഗതം നിലച്ചത്. ഇതോടെ ഈ വഴിയുള്ള ഗതാഗതം തടസപ്പെട്ടു.

ഇടുക്കി: കനത്ത മഴയെ(Heavy Rain) തുടര്‍ന്ന് മണ്ണിടിഞ്ഞു വീണ് ഗതാഗതം(traffic block) നിലച്ചതിനെ തുടർന്ന് അത്യാസന്ന നിലയിലായ രോഗിയെ ആശുപത്രിയിലെത്തിച്ചത് പത്തു മണിക്കൂറിന് ശേഷം. വട്ടവട(Vattavada) സ്വാമിയാർ അളകോളനിയിൽ ലക്ഷ്മി ഗോവിന്ദനാണ്(42) വിദഗ്ദ ചികിത്സ(Treatment) കിട്ടാതെ മണിക്കൂറുകളോളം അവശനിലയിൽ വീട്ടിൽ കഴിഞ്ഞത്. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് കോവിലൂരിൽ നിന്നും ആദിവാസി കോളനിയായ സ്വാമിയാർ അളകുടിറോഡിലേക്ക് കനത്ത മഴയിൽ മലയിടിഞ്ഞു(Land slide) വീണ് ഗതാഗതം നിലച്ചത്. ഇതോടെ ഈ വഴിയുള്ള ഗതാഗതം തടസപ്പെട്ടു.

പിന്നീട് ഞായറാഴ്ച രാവിലെ 10 മണിയോടെ നാട്ടുകാരുടെ നേതൃത്യത്തിൽ റോഡിലെ തടസം നീക്കിയ ശേഷമാണ് രോഗിയെ ആശുപത്രിയിലെത്തിച്ചത്. രാത്രി 9 മണിയോടെയാണ് ലക്ഷ്മി എന്ന വീട്ടമ്മ രക്തസമ്മർദം കുറഞ്ഞതിനെ തുടർന്ന് ആവശനിലയിലായത്. തുടർന്ന് നാട്ടുകാർ ഇവരെ വാഹനത്തിൽ കയറ്റി കോവിലൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മണ്ണിടിഞ്ഞ് കിടന്നതിനാൽ  മുന്നോട്ടു പോകാൻ കഴിഞ്ഞില്ല. 

ഇതോടെ രോഗിയുമായി ഇവർ വീട്ടിലേക്ക് മടങ്ങി. സ്വാമിയാർ അളകുടിയിൽ മൊബൈൽ റേഞ്ച് ഇല്ലാത്തതിനാൽ വിവരം പുറം ലോകത്ത് അറിയിക്കാനും കഴിഞ്ഞില്ല. രാത്രിയോടെ വീട്ടമ്മ തീർത്തും അവശനിലയിലായി. ഞായറാഴ്ച രാവിലെ ജില്ലാ പഞ്ചായത്തംഗം സി.രാജേന്ദ്രന്റെ നേതൃത്വത്തിൽ നാട്ടുകാരെ സംഘടിപ്പിച്ച് റോഡിലെ മണ്ണ് നീക്കം ചെയ്യാൻ തുടങ്ങി. പിന്നീട് പത്ത് മണിയോടെയാണ് റോഡിലെ തടസം നീക്കി രോഗിയെ ആശുപത്രിയിലെത്തിച്ചത്. ഗതാഗത സംവിധാനം തീരെ കുറഞ്ഞ ആദിവാസി കോളനിയിൽ പ്രകൃതിദുരന്തങ്ങളോ, മറ്റു അടിയന്തിര ആവശ്യങ്ങളോ ഉണ്ടായാൽ പുറം ലോകത്തെ അറിയിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് സ്വാമിയാർ അള കുടിയിലെ ആദിവാസി വിഭാഗങ്ങൾ.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'മെമ്പറേ, ഈ പരാതിയൊന്ന് പരിഗണിക്കണം...'! പഞ്ചായത്തംഗത്തിന്റെ സിറ്റൗട്ടിൽ അസാധാരണ വലിപ്പമുളള അണലിയെത്തി
സഹോദരങ്ങൾ രണ്ട് പേരും കറങ്ങി നടന്നത് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ; പിന്നാലെയെത്തി പൊലീസ്, കൈവശമുണ്ടായിരുന്നത് 2.2 കിലോ കഞ്ചാവ്