40 ദിവസത്തെ അധ്വാനം പാഴായി, പിരിവെടുത്ത് തുടങ്ങിയ കൃഷി നശിപ്പിച്ചു, പരാതിയുമായി സ്ത്രീ സംഘം 

Published : Nov 10, 2023, 08:47 PM IST
40 ദിവസത്തെ അധ്വാനം പാഴായി, പിരിവെടുത്ത് തുടങ്ങിയ കൃഷി നശിപ്പിച്ചു, പരാതിയുമായി സ്ത്രീ സംഘം 

Synopsis

കാട് പിടിച്ച് കിടന്ന സ്ഥലത്ത് നാൽപതു ദിവസത്തോളം വെയിലത്ത് നിന്ന് തങ്ങൾ നടത്തിയ അധ്വാനം പാഴായതിന്റെ വിഷമത്തിലാണ് വനിതാ സംഘം.

മാന്നാർ: തൊഴിലുറപ്പ് പദ്ധതിയിൽ ആരംഭിച്ച കൃഷി നശിപ്പിച്ചതായി പരാതി. മാന്നാർ ഗ്രാമപഞ്ചായത്ത് ടൗൺ വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ ആരംഭിച്ച വാഴ, കപ്പ, ചീര, വെണ്ട, വഴുതന, പയർ തുടങ്ങിയ കൃഷികളാണ് നശിപ്പിക്കപ്പെട്ടത്. കുരട്ടിശ്ശേരി കോവുംപുറത്ത് വൃന്ദാവനത്തിൽ ലീലാവതിയമ്മയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഉടമയുടെ അനുവാദത്തോടെ വനിതാ സംഘത്തിലെ 28 പേർ 200 രൂപ വീതം മുടക്കി വാങ്ങിയ വാഴവിത്തുകളും മറ്റും ഉപയോഗിച്ചാണ് കൃഷി ആരംഭിച്ചത്.

കാട് പിടിച്ച് കിടന്ന സ്ഥലത്ത് നാൽപതു ദിവസത്തോളം വെയിലത്ത് നിന്ന് തങ്ങൾ നടത്തിയ അധ്വാനം പാഴായതിന്റെ വിഷമത്തിലാണ് വനിതാ സംഘം. ഈ വസ്തുവിന്റെ ഒരു ഭാഗം പാട്ടത്തിനെടുത്ത വ്യക്തിയാണ് കൃഷി നശിപ്പിച്ചതെന്ന് തൊഴിലുറപ്പ് തൊഴിലാളികൾ ആരോപിച്ചു. ഇയാൾക്കെതിരെ മാന്നാർ പൊലീസിലും ഗ്രാമപഞ്ചായത്തിനും പരാതി നൽകിയതായി വാർഡ് മെമ്പർ ഷൈന നവാസ് പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഐടിസിയുടെ വ്യാജ ലേബൽ, എത്തിച്ചത് കംബോഡിയയിൽ നിന്ന്; കൊല്ലത്ത് 145 പാക്കറ്റ് വ്യാജ സിഗരറ്റുമായി രണ്ട് പേർ അറസ്റ്റിൽ
കോവളത്ത് വീണ്ടും കടലാമ ചത്ത് തീരത്തടിഞ്ഞു, ഒപ്പം ചെറുമത്സ്യവും ഞണ്ടുകളും, ഒരാഴ്ചക്കിടെ രണ്ടാം തവണ