അരൂരിൽ പോളിങ് സ്റ്റേഷന് മുന്നിൽ ലോറികൾ നിർത്തിയിട്ടു, തടസം നീക്കിയില്ല; വോട്ടർമാർ വോട്ട് ചെയ്യാതെ മടങ്ങി

Published : Apr 09, 2026, 06:46 PM IST
Vote

Synopsis

അരൂർ കോടംതുരുത്തിലെ പോളിംഗ് സ്റ്റേഷനിലേക്കുള്ള വഴി ലോറികൾ തടസ്സപ്പെടുത്തിയതിനെ തുടർന്ന് വോട്ടെടുപ്പ് മണിക്കൂറുകളോളം തടസ്സപ്പെട്ടു. വയോധികരടക്കം നിരവധി വോട്ടർമാർക്ക് വോട്ട് ചെയ്യാനാകാതെ മടങ്ങേണ്ടി വന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയ്ക്കെതിരെ രാഷ്ട്രീയ പാർട്ടികൾ പരാതി നൽകിയിട്ടുണ്ട്.

അരൂർ: കോടംതുരുത്ത് വിവി എച്ച് എസ്എസ് സ്കൂളിലെ പോളിംഗ് സ്റ്റേഷനിലേക്കുള്ള വഴി ലോറികൾ തടസ്സപ്പെടുത്തിയത് വോട്ടെടുപ്പ് തടസ്സപ്പെടാൻ കാരണമായി. 111, 112 നമ്പർ ബൂത്തുകളിൽ വോട്ടുചെയ്യാനെത്തിയ വയോധികരടക്കമുള്ളവരാണ് ഇതുമൂലം ദുരിതത്തിലായത്. മണിക്കൂറുകളോളം വഴി അടഞ്ഞു കിടന്നതോടെ വോട്ടുരേഖപ്പെടുത്താനാകാതെ നിരവധി വോട്ടർമാർ നിരാശരായി മടങ്ങി. ബൂത്തിന്റെ തെക്കുഭാഗത്തുള്ള ഗേറ്റ് തുറന്നാൽ വോട്ടർമാർക്ക് പ്രവേശനം സുഗമമാകുമെന്ന് പാർട്ടി പ്രവർത്തകർ ആവശ്യപ്പെട്ടെങ്കിലും ക്ലസ്റ്റർ ഓഫീസർ ഇതിന് തയ്യാറായില്ല. ഒരു പോളിംഗ് സ്റ്റേഷന് ഒരു ഗേറ്റ് മാത്രമേ പാടുള്ളൂ എന്ന സാങ്കേതികത പറഞ്ഞ് ഉദ്യോഗസ്ഥൻ ഉറച്ചുനിന്നതോടെ തർക്കം രൂക്ഷമായി. ഇതിനിടെ പ്രശ്നപരിഹാരം കാണാതെ ക്ലസ്റ്റർ ഓഫീസർമാർ സ്ഥലത്തുനിന്ന് മാറുകയും ചെയ്തു.

രണ്ടുദിവസമായി സ്കൂളിന് മുന്നിൽ അനധികൃതമായി ലോറികൾ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. ഇക്കാര്യം നാട്ടുകാർ മുൻകൂട്ടി അറിയിച്ചിട്ടും കുത്തിയതോട് പോലീസ് നടപടിയെടുത്തില്ലെന്ന് ആക്ഷേപമുണ്ട്. സംഘർഷാവസ്ഥയുണ്ടായപ്പോൾ പോലീസ് എത്താൻ അരമണിക്കൂർ വൈകി. പിന്നീട് 'പരിവാഹൻ' പോർട്ടൽ വഴി ഡ്രൈവറുടെ നമ്പർ കണ്ടെത്തി ലോറി മാറ്റാൻ രണ്ട് മണിക്കൂറോളം വേണ്ടിവന്നു. അപ്പോഴേക്കും വോട്ടുചെയ്യാനെത്തിയ പലരും മടങ്ങിപ്പോയിരുന്നു. സംഭവത്തിൽ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ ക്ലസ്റ്റർ ഓഫീസർക്കും തിരഞ്ഞെടുപ്പ് വിഭാഗത്തിനും പരാതി നൽകി. ജനാധിപത്യ പ്രക്രിയയിൽ വോട്ടർമാർക്ക് സൗകര്യമൊരുക്കുന്നതിൽ ഉദ്യോഗസ്ഥർ പരാജയപ്പെട്ടതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തൃശൂരിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ വോട്ടർക്ക് ദാരുണാന്ത്യം; കുഴഞ്ഞുവീണ് മരിച്ചു
മിന്നുകെട്ടി നേരെ ബൂത്തിലേക്ക്, മണവാട്ടിയായി നന്ദന വോട്ട് ചെയ്തു