അസ്മയുടെ മരണം നൽകിയ വലിയ മുന്നറിയിപ്പ്; മലപ്പുറം ജില്ലയിൽ വീടുകളിലെ പ്രസവം കുത്തനെ കുറഞ്ഞു; ആരോഗ്യവകുപ്പ് ഇടപെടല്‍ ഫലം കാണുന്നു

Published : Dec 26, 2025, 01:04 PM IST
Asma death

Synopsis

ഒരു മരണത്തെ തുടർന്ന് ആരോഗ്യവകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ, മതനേതാക്കൾ എന്നിവരുടെ കൂട്ടായ പരിശ്രമമാണ് ഈ വലിയ മാറ്റത്തിന് പിന്നിൽ. കഴിഞ്ഞ വർഷം 191 ആയിരുന്നത് ഈ വർഷം 36 ആയി കുറഞ്ഞത് മാതൃ-ശിശു ആരോഗ്യ രംഗത്ത് വലിയ പ്രതീക്ഷ നൽകുന്നു.

മലപ്പുറം: മാതൃ-ശിശു ആരോഗ്യ സുരക്ഷയില്‍ വലിയ മുന്നേറ്റവുമായി മലപ്പുറം ജില്ല. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ജില്ലയില്‍ വീടുകളിലെ പ്രസവങ്ങള്‍ 80 ശതമാനത്തോളം കുറഞ്ഞതായി ആരോഗ്യവകുപ്പിന്റെ പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഗാര്‍ഹിക പ്രസവങ്ങള്‍ നടന്നിരുന്ന ജില്ലയില്‍ വന്ന ഈ മാറ്റം ആരോഗ്യ മേഖലയില്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഈ വര്‍ഷം ഡിസംബര്‍ വരെ ജില്ലയില്‍ ആകെ 36 വീടുകളിലെ പ്രസവങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 191 ആയിരുന്നു. മലപ്പുറം ചട്ടിപ്പറമ്പിലെ വാടക വീട്ടില്‍ പ്രസവത്തിനിടെ രക്തസ്രാവം മൂലം അസ്മ എന്ന 35 കാരി മരിച്ച സംഭവം ഗാര്‍ഹിക പ്രസവത്തിന്റെ അപകടസാധ്യത ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകമായെന്ന് ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ പറഞ്ഞു. അസ്മയുടെ മരണശേഷം ഗര്‍ഭിണികളെ സൂക്ഷ്മമായി നിരീക്ഷിക്കാനും ആശുപത്രി പ്രസവം ഉറപ്പാക്കാനും തദ്ദേശ സ്ഥാപനങ്ങള്‍, പൊലീസ്, വനിതാ ശിശുവികസന വകുപ്പ് എന്നിവയുടെ സഹരണത്തോടെ കര്‍ശന നടപടികളാണ് സ്വീകരിച്ചത്.

മറ്റ് ബോധവല്‍ക്കരണ ശ്രമങ്ങള്‍ പരാജയപ്പെട്ട ഇടങ്ങളില്‍ മതനേതാക്കളെ ഉള്‍പ്പെടുത്തി നടത്തിയ ഇടപെടലുകളും വലിയ മാറ്റമുണ്ടാക്കി. ഇതിന്റെ ഫലമായി വീടുകളില്‍ പ്രസവിക്കാന്‍ നിശ്ചയിച്ചിരുന്ന 40-ലധികം സ്ത്രീകളെ അവസാന നിമിഷം ആശുപത്രികളിലേക്ക് മാറ്റാന്‍ അധികൃതര്‍ക്ക് കഴിഞ്ഞു.ഇത്തവണ റിപ്പോര്‍ട്ട് ചെയ്ത 36 ഗാര്‍ഹിക പ്രസവങ്ങളില്‍ എട്ടെണ്ണം ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടേതാണ്. നേരത്തെ മറ്റ് ജില്ലകളില്‍ നിന്നുള്ളവര്‍ പോലും പ്രകൃതിദത്ത പ്രസവം എന്ന പേരില്‍ വീടുകളില്‍ പ്രസവിക്കാന്‍ ജില്ലയില്‍ എത്തുന്ന സാഹചര്യം ഉണ്ടായിരുന്നു.

2024-ല്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത 17 ശിശുമരണങ്ങളില്‍ 12-ഉം വീടുകളിലെ പ്രസവവുമായി ബന്ധപ്പെട്ടതാണെന്ന കണ്ടെത്തല്‍ ഗൗരവകരമാണ്. ഇതിനെതിരെ താനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചതും സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കിയതും ഈ നേട്ടത്തിന് ആക്കം കൂട്ടി.മാതൃശിശു ആരോഗ്യ രംഗത്തെ കേരളത്തിന്റെ നേട്ടങ്ങള്‍ക്ക് വെല്ലുവിളിയായിരുന്ന ഈ പ്രവണത അവസാനിക്കുന്നത് വലിയൊരു മാറ്റമായാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നെഞ്ചിടിപ്പിനൊടുവിൽ ചരിത്രം! പാലാ നഗരസഭയെ നയിക്കാൻ ഇനി ജെന്‍സി ചെയർപേഴ്സൺ, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരമാതാവായി ദിയ ബിനു
സജീവ് ഭൂമി നൽകി, കല്ലുംതാഴം ലോക്കല്‍ കമ്മിറ്റി വീടൊരുക്കി; അവയവ ദാനത്തിലൂടെ 7 പേര്‍ക്ക് പുതുജീവനേകിയ വിനോദിന്‍റെ കുടുംബത്തിന് സ്നേഹവീട്