പെരിന്തല്‍മണ്ണ-പാലക്കാട് ദേശീയപാതയില്‍ തോൾസഞ്ചിയുമായി ഒരു യുവാവ്; കാര്യം മനസിലാക്കിയ ഉദ്യോഗസ്ഥര്‍ കയ്യോടെ പിടികൂടിയത് 52 ഗ്രാം ഹെറോയിന്‍

Published : Nov 05, 2025, 05:02 PM IST
heroin

Synopsis

പെരിന്തല്‍മണ്ണ-പാലക്കാട് ദേശീയപാതയില്‍ കരിങ്കല്ലത്താണിയില്‍ വെച്ച് 52 ഗ്രാം ഹെറോയിനുമായി അസം സ്വദേശിയായ യുവാവിനെ എക്സൈസ് സംഘം പിടികൂടി. വിദ്യാര്‍ഥികളെയും യുവാക്കളെയും ഇതര സംസ്ഥാന തൊഴിലാളികളെയും കേന്ദ്രീകരിച്ചാണ് 

മലപ്പുറം: പെരിന്തല്‍മണ്ണ-പാലക്കാട് ദേശീയപാതയില്‍ കരിങ്കല്ലത്താണിയില്‍ 52 ഗ്രാം ഹെറോയിനുമായി യുവാവ് അറസ്റ്റില്‍. അസം സ്വദേശി മുസഹിദുല്‍ ഇസ്ലാം (28) ആണ് പെരിന്തല്‍മണ്ണ എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഹെറോയിന്‍ വില്‍പന നടത്തുന്നതിനായി നില്‍ക്കുമ്പോളാണ് പ്രതിയെ എക്‌സൈസ് സം ഘം പിടികൂടിയത്. ഇയാളുടെ കൈവശമുണ്ടായിരുന്ന തോള്‍ സഞ്ചിയില്‍ നിന്നാണ് 52 ഗ്രാം ഹെറോയിന്‍ കണ്ടെടുത്തത്.

യുവാക്കളെയും വിദ്യാര്‍ഥികളെയും കേന്ദ്രീകരിച്ച് കരിങ്കല്ലത്താണി, താഴേക്കോട്, പെരിന്തല്‍മണ്ണ ഭാഗങ്ങളിലാണ് ഇയാളുടെ ലഹരി വില്‍പന. ഇതര സം സ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കേന്ദ്രങ്ങളിലും വില്‍പന നടത്താറുണ്ട്. ഹെറോയിന്റെ ഉറവിടത്തെകുറിച്ച് പെരിന്തല്‍മണ്ണ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍ സ്‌പെക്ടര്‍ വി. അനൂപ് അന്വേഷണം നടത്തി വരുകയാണ്. അന്വേഷണ സംഘത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി ഹരിദാസന്‍, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് സായ്റാം, സിവില്‍ എ ക്‌സൈസ് ഓഫീസര്‍മാരായ നിബുണ്‍, ശരത്, സിന്ധു എന്നിവരുമുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

മലപ്പുറം: പെരിന്തല്‍മണ്ണ-പാലക്കാട് ദേശീയപാതയില്‍ കരിങ്കല്ലത്താണിയില്‍ 52 ഗ്രാം ഹെറോയിനുമായി യുവാവ് അറസ്റ്റില്‍. അസം സ്വദേശി മുസഹിദുല്‍ ഇസ്ലാം (28) ആണ് പെരിന്തല്‍മണ്ണ എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഹെറോയിന്‍ വില്‍പന നടത്തുന്നതിനായി നില്‍ക്കുമ്പോളാണ് പ്രതിയെ എക്‌സൈസ് സം ഘം പിടികൂടിയത്. ഇയാളുടെ കൈവശമുണ്ടായിരുന്ന തോള്‍ സഞ്ചിയില്‍ നിന്നാണ് 52 ഗ്രാം ഹെറോയിന്‍ കണ്ടെടുത്തത്.

യുവാക്കളെയും വിദ്യാര്‍ഥികളെയും കേന്ദ്രീകരിച്ച് കരിങ്കല്ലത്താണി, താഴേക്കോട്, പെരിന്തല്‍മണ്ണ ഭാഗങ്ങളിലാണ് ഇയാളുടെ ലഹരി വില്‍പന. ഇതര സം സ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കേന്ദ്രങ്ങളിലും വില്‍പന നടത്താറുണ്ട്. ഹെറോയിന്റെ ഉറവിടത്തെകുറിച്ച് പെരിന്തല്‍മണ്ണ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍ സ്‌പെക്ടര്‍ വി. അനൂപ് അന്വേഷണം നടത്തി വരുകയാണ്. അന്വേഷണ സംഘത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി ഹരിദാസന്‍, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് സായ്റാം, സിവില്‍ എ ക്‌സൈസ് ഓഫീസര്‍മാരായ നിബുണ്‍, ശരത്, സിന്ധു എന്നിവരുമുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'റോഡിൽ നിന്നാണോടാ...', കാർ യാത്രികന് വഴി പറഞ്ഞുകൊടുക്കവെ ഇന്നോവ കാറിലെത്തിയ യുവാവ് ക്രൂരമായി മർദ്ദിച്ചു; പിടിയിൽ
'വിൻഡോ സീറ്റിനായി തർക്കം, കുഞ്ഞിന്റെ ഡയപ്പർ ഊരി സീറ്റിന് താഴെയിട്ടു', വന്ദേഭാരത് യാത്രയിലെ ദുരനുഭവം വിശദമാക്കി യാത്രക്കാരൻ