ജനപ്രതിനിധിക്ക് ഒരുകോടിയിലധികം രൂപ നഷ്ടപരിഹാരം, ഇൻഷുറൻസ് കമ്പനിയുടെ വാദങ്ങളെല്ലാം പൊളിഞ്ഞു, 10 വർഷത്തിന് ശേഷം നീതി

Published : Feb 21, 2026, 08:10 PM IST
johnson ullanoor

Synopsis

2015-ലെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുളനട ബ്ലോക്ക് പഞ്ചായത്ത് അംഗം ജോൺസൺ ഉള്ളന്നൂരിന് പത്തുവർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി. ഇൻഷുറൻസ് കമ്പനിയുടെ വാദങ്ങൾ തള്ളി പത്തനംതിട്ട എംഎസിടി കോടതി ഒരുകോടിയിലധികം രൂപ നഷ്ടപരിഹാരം വിധിച്ചു.

പത്തനംതിട്ട: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജനപ്രതിനിധിക്ക് പത്തു വർഷത്തിന് ശേഷം നീതി. കുളനട ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്‍റും നിലവിലെ അംഗവുമായ ജോൺസൺ ഉള്ളന്നൂരിന് (ജോൺസൺ പി ഡി) ഒരുകോടിയിലധികം രൂപ നഷ്ടപരിഹാരം നൽകാനാണ് പത്തനംതിട്ട മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ (എംഎസിടി) ഉത്തരവിട്ടത്. ഇൻഷുറൻസ് കമ്പനിയുടെ ശക്തമായ വാദങ്ങൾ തള്ളിക്കൊണ്ട് ജഡ്ജി ജി പി ജയകൃഷ്ണനാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. ആകെ 1,01,32,854 രൂപയാണ് നഷ്ടപരിഹാരമായി ലഭിക്കുക.

2015ല്‍ സംഭവിച്ച അപകടം

2015 നവംബർ ഏഴിന് രാത്രി 9.30-ഓടെ കുളനട ജംഗ്ഷനിലായിരുന്നു കേസിനാസ്പദമായ സംഭവം. ജോൺസൺ തന്‍റെ സ്കൂട്ടറിൽ സഞ്ചരിക്കവെ പിന്നിൽ നിന്ന് അമിതവേഗതയിൽ വന്ന തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള മോട്ടോർ സൈക്കിൾ ഇടിക്കുകയായിരുന്നു. അപകടത്തിൽ ജോൺസണ് തലയ്ക്ക് അതീവ ഗുരുതരമായി പരിക്കേറ്റു. മസ്തിഷ്കത്തിലെ രക്തസ്രാവത്തെത്തുടർന്ന് 93 ദിവസത്തോളം വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന തമിഴ്‌നാട് സ്വദേശി ഗുണശീലൻ ആറിന്‍റെ അമിതവേഗതയും അശ്രദ്ധയുമാണ് അപകടകാരണമെന്ന് പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

ഇൻഷുറൻസ് കമ്പനി ഉന്നയിച്ച തർക്കങ്ങൾ

കേസിന്‍റെ വിചാരണ വേളയിൽ ഇൻഷുറൻസ് കമ്പനി ഹർജിക്കാരനെതിരെ പല വാദങ്ങളും ഉന്നയിച്ചിരുന്നു. ജോൺസൺ ഹെൽമറ്റ് ധരിക്കാത്തതും ഡ്രൈവിംഗിലെ പരിചയക്കുറവുമാണ് അപകടത്തിന് കാരണമായതെന്ന് കമ്പനി വാദിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. കൂടാതെ, അദ്ദേഹം ഇപ്പോഴും ജനപ്രതിനിധിയായി തുടരുന്നുണ്ടെന്നും യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി വൈകല്യം കുറവാണെന്ന് വാദിക്കാനും കമ്പനി ശ്രമിച്ചു. എന്നാൽ, ഡ്രൈവിംഗ് ലൈസൻസ് പുതുക്കി എന്നതുകൊണ്ട് മാത്രം ഒരാളുടെ ശാരീരിക വൈകല്യം ഇല്ലാതാകുന്നില്ലെന്ന് നിരീക്ഷിച്ച കോടതി, ഇൻഷുറൻസ് കമ്പനിയുടെ എതിർവാദങ്ങളെല്ലാം തള്ളി.

ഈ കേസിൽ അപൂർവ്വമായി മൂന്ന് തവണയാണ് മെഡിക്കൽ ബോർഡ് പരിശോധന നടന്നത്. 2021-ലെ ആദ്യ പരിശോധനയിൽ 75 ശതമാനവും, 2025 ജനുവരിയിലെ രണ്ടാം പരിശോധനയിൽ 60 ശതമാനവും വൈകല്യം കണ്ടെത്തിയിരുന്നു. ഒടുവിൽ കോട്ടയം മെഡിക്കൽ കോളേജിലെ സ്റ്റേറ്റ് ന്യൂറോ ബോർഡ് നടത്തിയ പരിശോധനയിൽ 74 ശതമാനം വൈകല്യം സ്ഥിരീകരിച്ചു. ഈ റിപ്പോർട്ട് പരിഗണിച്ച് കൊണ്ടാണ് കോടതി അന്തിമ വിധി പുറപ്പെടുവിച്ചത്.

നഷ്ടപരിഹാര തുകയുടെ വിശദാംശങ്ങൾ

വിവിധ ഇനങ്ങളിലായി വലിയൊരു തുക കോടതി ജോൺസണ് അനുവദിച്ചു. ചികിത്സാ ചെലവുകൾക്കായി 14,81,500 രൂപയും, ശാരീരിക വേദനയ്ക്കും കഷ്ടപ്പാടുകൾക്കുമായി 7,50,000 രൂപയും, ജീവിത സൗകര്യങ്ങളുടെ നഷ്ടത്തിന് 5,00,000 രൂപയും കോടതി കണക്കാക്കി. ഇതിന് പുറമെ അപകടത്തെത്തുടർന്നുണ്ടായ തൊഴിൽ നഷ്ടത്തിന് 1,59,466 രൂപയും, പ്രത്യേക ഭക്ഷണക്രമത്തിന് 1,00,000 രൂപയും, സഹായിയുടെ സേവനത്തിനായി 71,500 രൂപയും, യാത്രാ ചെലവുകൾക്കായി 39,859 രൂപയും വിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ആകെ അനുവദിച്ച തുക ഒരു മാസത്തിനകം എച്ച്ഡിഎഫ്സി എർഗോ (HDFC Ergo) ജനറൽ ഇൻഷുറൻസ് കമ്പനി കോടതിയിൽ കെട്ടിവയ്ക്കണം. ഹർജിക്കാരന് വേണ്ടി പത്തനംതിട്ടയിലെ പ്രമുഖ അഭിഭാഷകൻ അഡ്വ. പ്രശാന്ത് വി. കുറുപ്പ് ഹാജരായി. പത്തു വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ അർഹമായ നഷ്ടപരിഹാരം ലഭിച്ചത് ജോൺസൺ ഉള്ളന്നൂരിനും കുടുംബത്തിനും വലിയ ആശ്വാസമായി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ലഹരി വാങ്ങാൻ പണം നൽകിയില്ല, ഡംബെല്ലിന് അമ്മൂമ്മയെ കൊലപ്പെടുത്തിയ ചെറുമകന് 9 വർഷം തടവും പിഴയും
ഐഎസ്എൽ ആവേശം; കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം, മെട്രോ സർവീസ് രാത്രി 11.30 വരെ, വിവരങ്ങളറിയാം