
അമ്പലപ്പുഴ: എഞ്ചിൻ തകരാറിലായതിനെ തുടർന്ന് കടലിൽ അപകടത്തിൽപ്പെട്ട രണ്ട് മത്സ്യബന്ധന വള്ളങ്ങൾ സാഹസികമായി കരയ്‌ക്കെത്തിച്ചു. 45 തൊഴിലാളികളെയും രക്ഷപ്പെടുത്തി. അഴീക്കൽ തുറമുഖത്തു നിന്ന് തിങ്കളാഴ്ച പുലർച്ചെ മത്സ്യബന്ധനത്തിന് പുറപ്പെട്ട അമ്മ, അനുഷ്ഠാനം എന്നീ വള്ളങ്ങളെയാണ് കായംകുളം തീരത്ത് എത്തിച്ചത്.
നടുക്കടലിൽ മത്സ്യബന്ധനത്തിന് ഇടെയാണ് രണ്ട് വള്ളങ്ങളുടെയും എഞ്ചിനുകൾ തകരാറിലായത്. ഉടൻ തന്നെ ഈ വിവരം തൊഴിലാളികൾ ഫിഷറീസ് വകുപ്പിനെ അറിയിച്ചു. തുടർന്ന് ഫിഷറീസ് വകുപ്പിന്റെ റെസ്ക്യൂ ബോട്ടിൽ പൊലീസുകാരായ ജോസഫ് ജോൺ, ഷിബു, ലൈഫ് ഗാർഡുകളായ ജയൻ, ജോർജ് എന്നിവർ ചേർന്ന് തൊഴിലാളികളെയും വള്ളങ്ങളെയും രക്ഷപ്പെടുത്തി കായംകുളം തീരത്ത് എത്തിക്കുകയായിന്നു. അതിശക്തമായ കാറ്റായതിനാൽ സാഹസികമായാണ് ഇവർ രക്ഷാപ്രവർത്തനം നടത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam