
അമ്പലപ്പുഴ: ലക്ഷങ്ങൾ കടമെടുത്ത് അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരുന്ന വീട് ശക്തമായ കടലാക്രമണത്തിൽ പൂർണ്ണമായും തകർന്നു. പുറക്കാട് പഞ്ചായത്ത് ഒന്നാം വാർഡ് അഞ്ചാലും കാവിൽ അനീഷ്, ഉമാദേവി ദമ്പതികളുടെ വീടാണ് കടലെടുത്തത്. സ്വർണം പണയം വച്ചും ബാങ്ക് വായ്പയെടുത്തും ആറ് ലക്ഷത്തോളം രൂപ ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് കുടുംബത്തിന്റെ ഏക കിടപ്പാടം നഷ്ടപ്പെട്ടത്.
ഏതാനും ദിവസങ്ങളായി തുടരുന്ന കടലാക്രമണത്തിൽ വീടിന്റെ ഭാഗങ്ങൾ തകർന്നു തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം ഇത് പൂർണ്ണമായി നിലംപൊത്തുകയായിരുന്നു. ഇതോടെ ദമ്പതികൾ രണ്ട് മക്കളോടൊപ്പം പായൽക്കുളങ്ങര സദ്യാലയത്തിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറി. ഒരു മാസത്തിനിടെ ഈ പ്രദേശത്ത് 35 മീറ്ററോളം തീരമാണ് കടലെടുത്തത്. പ്രദേശത്തെ മറ്റ് വീടുകളും കടുത്ത തകർച്ചാ ഭീഷണിയിലാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam