
തൃശൂര്‍: മരുന്നിന്റെ ഓര്‍ഡര്‍ തുകയെന്ന പേരില്‍ എട്ടുലക്ഷം രൂപ വാങ്ങി തട്ടിപ്പു നടത്തിയ പ്രതി പിടിയില്‍. എറണാകുളം ഉദയംപേരൂര്‍ സ്വദേശിയായ കൊങ്ങപ്പിള്ളിയില്‍ വീട്ടില്‍ കിരണ്‍കുമാറി (45) നെയാണ് തൃശൂര്‍ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
പാട്ടുരായ്ക്കല്‍ പൊന്നുവീട്ടില്‍ ലൈനില്‍ നടത്തുന്ന ഡെക്സ്റ്റര്‍ ലൈഫ് സയന്‍സ് എന്ന സ്ഥാപനത്തിലേക്ക് മറ്റു സ്റ്റേറ്റുകളില്‍ നിന്ന് മരുന്നുകളുടെ ഓര്‍ഡര്‍ എടുത്തു തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മുളങ്കുന്നത്തുകാവ് സ്വദേശിയുടെ കൈയില്‍നിന്നും കണ്‍സള്‍റ്റേഷന്‍ ഫീസായി 10 ലക്ഷം രൂപ വാങ്ങുകയായിരുന്നു. പിന്നീട് രണ്ടു ലക്ഷം രൂപ തിരിച്ചു കൊടുത്തിരുന്നു. ബാക്കി തുകയായ എട്ടു ലക്ഷം രൂപ തിരിച്ചു കൊടുക്കുകയോ ഓര്‍ഡര്‍ ചെയ്ത മരുന്ന് എത്തിക്കുകയോ ചെയ്തില്ല. ഒടുവില്‍ പരാതിക്കാരന്‍ ഈസ്റ്റ് പൊലീസിനെ സമീപിക്കുകയായിരുന്നു.
കേസന്വേഷണം നടക്കുന്നതിനിടെ തൃശൂര്‍ എ സി പി സലീഷ് എന്‍. ശങ്കരന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് തൃശൂര്‍ ഈസ്റ്റ് പൊലീസ് ഇന്‍സ്‌പെകടര്‍ ജിജോ എംജെ, സബ് ഇന്‍സ്‌പെക്ടര്‍ ഷിബു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുജിത്ത്, സിവില്‍ പോലീസ് ഓഫീസര്‍മാരായ അജ്മല്‍, സൂരജ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പാലക്കാട് നെന്മേനിയില്‍നിന്ന് അറസ്റ്റ് ചെയ്തത്. അന്വേഷണത്തില്‍ പ്രതിക്ക് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ ഒരു കേസും തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ രണ്ട് കേസുകളുമുള്ളതായി തെളിഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam