
മാന്നാര്‍:പ്രളയത്തെ തുടര്‍ന്ന് മാന്നാറിലെ ഇഷ്ടിക വ്യവസായം പ്രതിസന്ധിയില്‍. കഴിഞ്ഞ 14ന് നിര്‍മിച്ച വച്ച ലക്ഷകണക്കിനു ഇഷ്ടികളാണ് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ചുളകളില്‍ പൊടിഞ്ഞു തകര്‍ന്നു കിടക്കുന്നത്. കുടാതെ ഇവയുണ്ടാക്കുന്ന മെഷീന്‍, ഉയര്‍ന്ന ശേഷിയുള്ള മോട്ടോര്‍, ഓഫിസ് കെട്ടിടം, രേഖകളുമടക്കമെല്ലാം വെള്ളം കയറി മുങ്ങി നശിച്ചു.
ഓരോ ചുളകള്‍ക്കും ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്ന് ഇലഞ്ഞിമേല്‍ ചുള നടത്തുന്ന ഉണ്ണികൃഷ്ണ്‍ പറഞ്ഞു. ബാങ്കു വായ്പ, സ്വകാര്യ വ്യക്തികളില്‍ നിന്നും അമിത പലിശയ്ക്കു പണം കടമെടുത്തുമൊക്കെയുണ്ടാക്കിയ ഇഷ്ടികകളാണ് ചില്ലുകൊട്ടാരം പോലെ ഒരു നിമിഷം കൊണ്ടു തകര്‍ന്നു മണ്ണായത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam