കശാപ്പിന് കൊണ്ടുവന്ന പോത്ത് വിരണ്ടോടി; കുത്തിപ്പരിക്കേല്‍പ്പിച്ചത് മൂന്ന് പേരെ, വാഹനങ്ങള്‍ക്കും കേടുപാട്

Published : Mar 15, 2025, 07:46 PM IST
കശാപ്പിന് കൊണ്ടുവന്ന പോത്ത്  വിരണ്ടോടി; കുത്തിപ്പരിക്കേല്‍പ്പിച്ചത് മൂന്ന് പേരെ, വാഹനങ്ങള്‍ക്കും കേടുപാട്

Synopsis

പരിക്കേറ്റ മൂന്ന് പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കുഴിയിൽ വീണ പോത്തിന് കയറാൻ കഴിയാതെ വന്നതാണ് രക്ഷയായത്. 

കോഴിക്കോട്: ചേളന്നൂരില്‍ കശാപ്പിനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടി മൂന്ന് പേരെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ചേളന്നൂര്‍ പാലത്ത് ആണ് കഴിഞ്ഞ ദിവസം അനിഷ്ടസംഭവങ്ങള്‍ നടന്നത്. ഇറച്ചിക്കട നടത്തുന്നയാളുടെ ഉടമസ്ഥതയിലുള്ള പോത്ത് വിരണ്ടോടുകയായിരുന്നു.

ഊട്ടുകുളം കുമാരസ്വാമി ബസാറില്‍ എത്തിയ പോത്ത് മത്സ്യത്തൊഴിലാളിയായ ഇസ്മയിലിനെയാണ് ആദ്യം കുത്തിയത്. തുടര്‍ന്ന് ഇതര സംസ്ഥാനക്കാരനായ ലോട്ടറി തൊഴിലാളി ശേഖറിനെ കൊമ്പില്‍ ചുഴറ്റിയെറിയുകയായിരുന്നു. ഈ സമയം ഇതുവഴി വന്ന മറ്റൊരാളെയും ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. മൂന്ന് പേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡരികില്‍ ഉണ്ടായിരുന്ന നാല് വാഹനങ്ങള്‍ക്കും കേടുപാട് പറ്റിയിട്ടുണ്ട്.

ഇവിടെ നിന്നും രക്ഷപ്പെട്ട പോത്ത് പിന്നീട് അമ്പലത്തുകുളങ്ങര കോരായി താഴം കനാല്‍ ഫീല്‍ഡ് ബോത്തി ചാലിയിലേക്ക് ഓടിയിറങ്ങുകയായിരുന്നു. ഇവിടെയുള്ള വെള്ളം നിറഞ്ഞ കുഴിയില്‍ വീണ പോത്തിന് പുറത്തുകടക്കാനായില്ല. പിന്നീട് സ്ഥലത്ത് എത്തിയ ഉടമസ്ഥനും നാട്ടുകാരും ചേര്‍ന്ന് കീഴ്‌പ്പെടുത്തി പുറത്തേക്ക് എത്തിക്കുകയായിരുന്നു. കാക്കൂര്‍ പോലീസും നരിക്കുനിയില്‍ നിന്നെത്തിയ അഗ്നിരക്ഷാ സേനയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മദ്യലഹരിയിൽ ഥാർ ഡ്രൈവർ, ഇടിച്ച് തെറിപ്പിച്ചത് പുതുവർഷ പ്രാർത്ഥന കഴിഞ്ഞിറങ്ങിയ കുടുംബത്തിന്റെ കാർ, ആശുപത്രിയിൽ നിന്ന് മുങ്ങി ഡ്രൈവർ
മണിക്കൂറുകൾ കാത്തുനിന്നിട്ടും പുതുവർഷപുലരിയിൽ കണ്ണനെ കാണാനായില്ല, ​ഗുരുവായൂരിൽ ഭക്തരുടെ പ്രതിഷേധം, സെലിബ്രിറ്റികൾ തൊഴുതുമടങ്ങി