
കൽപറ്റ: മരണത്തിൽ ദുരൂഹതയുണ്ടെന്ന അമ്മയുടെ പരാതിയെ തുടർന്ന് വയനാട് മുട്ടിൽ സ്വദേശി ബാവാ യൂസഫിന്റെ മൃതദേഹം പുറത്തെടുക്കാനുള്ള നടപടികൾ പൊലീസ് തുടങ്ങി. പോസ്റ്റുമോർട്ടം ചെയ്യുന്നതിന് മുന്നോടിയായാണ് മൃതദേഹം പുറത്തെടുക്കുന്നത്. നേരത്തെ പോസ്റ്റുമോർട്ടം നടത്താതെയായിരുന്നു യൂസഫിന്റെ മൃതദേഹം സംസ്കരിച്ചിരുന്നത്.
വിദ്ഗധ ഡോക്ടർമാരുടെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുക്കുന്നത്. മൃതദേഹം പുറത്തെടുത്ത് ഇന്നുതന്നെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കുമെന്ന് പൊലീസ് അറിയിച്ചു. രണ്ടാഴ്ച മുൻപായിരുന്നു യൂസഫിന്റെ മരണം. കുഴഞ്ഞ് വീണതിനെ തുടർന്ന് ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുമ്പ് തന്നെ ബാവ മരിച്ചിരുന്നു. എന്നാൽ ഡോക്ടമാർ ഇക്കാര്യം പൊലീസിൽ അറിയിച്ചിരുന്നില്ല. ഇതാണ് സംശയത്തിനിടയാക്കിയത്.
Read More:മരണത്തിൽ ദുരൂഹത; അമ്മയുടെ പരാതിയിൽ മകന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം
മാതാവിന്റെ പരാതിയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും തന്നെ പൊലീസ് പുറത്തുവിട്ടിട്ടില്ല. മകന്റെ മരണത്തിൽ സംശയമുണ്ടെന്നും മരണം സംബന്ധിച്ച് പൊലീസിനെയോ ബന്ധുക്കളെയോ ആശുപത്രി അധികൃതർ വിവരങ്ങൾ അറിയിച്ചിരുന്നില്ലെന്നതാണ് പരാതിയിലെ പ്രധാന ആരോപണം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam