
ചെറുപ്പളശ്ശേരി: സിനിമ തിയേറ്ററിൽ അതിക്രമം നടത്തിയ 5 പേർക്കെതിരെ കേസ്. ഇതിൽ നാലുപേർ പേർ അറസ്റ്റിലായി. മറ്റൊരു കേസിൽ ജാമ്യത്തിലുള്ള ഒരു പ്രതി ഗൾഫിലേക്ക് കടന്നതായാണ് സൂചന. ചെർപ്പുളശ്ശേരി ഗ്രാന്റ് സിനിമ തിയറ്ററിൽ 2023 ഒക്ടോബർ 25 നാണ് കേസിന് ആസ്പദമായ സംഭവം. വൈകീട്ട് 6 ന് ആരംഭിക്കുന്ന ഫസ്റ്റ് ഷോക്കിടെ വൈദ്യുതി നിലച്ചതിൽ പ്രകോപിതരായായിരുന്നു സിനിമ കാണാനെത്തിയ അഞ്ചംഗം സംഘം തിയറ്റർ അസി. മാനേജർ വിനോദ് ജീവനക്കാരായ വാസുദേവൻ , ശിവരാമാൻ എന്നിവരെ ആക്രമിക്കുകയായിരുന്നു.
ഇവർ കയ്യിൽ കരുതിയിരുന്ന ഇരിമ്പുചങ്ങല, വടി എന്നിവ ഉപയോഗിച്ച് ഓഫീസിൽ കയറി ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ഓഫീസിനകത്തെ ചില്ലുകൾ, കമ്പ്യൂട്ടർ പ്രിന്റർ , ഫർണീച്ചർ, മറ്റ് ഉപകരണങ്ങൾ എന്നിവയും തല്ലിത്തകർത്തു. പരിക്കേറ്റ മൂന്ന് പേരും ആശുപത്രിയിൽ ചികിത്സ തേടി. ആക്രമം നടത്തിയ 5 പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. 4 പേരെ അറസ്റ്റ് ചെയ്തു ഒരു പ്രതി ഗൾഫിലേക്ക് കടന്നതായാണ് സൂചന.
Read more; എന്നാലും, ഇതെന്തൊരു അഡിക്ഷൻ, യുവതിയുടെ വിവാഹമോചനത്തിന്റെ കാരണം കേട്ട് അന്തംവിട്ട് സോഷ്യൽ മീഡിയ..!
മുളയങ്കാവ് കണ്ണേരി വീട് 26-കാരനായ വിജേഷ്, പത്തംകുളംവീട് 22-കാരനായ നൗഫൽ, വീട്ടുക്കാട് ഹൗസിൽ 22-കാരനൻ പ്രശാന്ത്, മുളയങ്കാവ് പുത്തൻപുരയിൽ വീട് മുഹമ്മദ് ഷഫീഖ്. എന്നിവരെ എസ്എച്ച് ഒ ടി ശശികുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിലെ രണ്ടാം പ്രതി മുളയങ്കാവ് കളത്തിൽ ഹൗസ് 36-കാരനായ റഷീദ് ഒളിവിലാണ്. പ്രതി ഗൾഫിലേക്ക് കടന്നതായാണ് സൂചന. ഇയാൾ തൃശൂർ ജില്ലയിലെ മറ്റൊരു കേസിൽ ജാമ്യത്തിലാണ്. ആക്രമികൾ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam