പിടിയിലായ പ്രതി വിലങ്ങണിയിക്കുന്നതിനിടെ പൊലീസിനെ തള്ളിമാറ്റി ഓടി, കുപ്രസിദ്ധ ഗുണ്ടയ്ക്ക് വിലങ്ങ് മുറിക്കാൻ സഹായം, കൂട്ടാളികളെ അടക്കം പൊക്കി പൊലീസ്

Published : Oct 11, 2025, 08:35 AM IST
Thrisur goonda

Synopsis

വിലങ്ങുമായി രക്ഷപ്പെട്ട കുപ്രസിദ്ധ ക്രിമിനൽ ജിനു ജോസ് എന്ന 'ഡൈമൺ' ഉൾപ്പെടെ നാലുപേരെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു.   പ്രതിയായ ജിനുവിനെ രക്ഷപ്പെടാൻ സഹായിച്ചവരും മയക്കുമരുന്ന് ഇടപാടിലെ കൂട്ടാളിയുമാണ് പിടിയിലായ മറ്റുള്ളവർ.  

തൃശൂർ: മയക്കുമരുന്ന് കേസിൽ പിടികൂടി വിലങ്ങണിയിക്കുന്നതിനിടെ പൊലീസിനെ തള്ളിമാറ്റി വിലങ്ങുമായി രക്ഷപ്പെട്ട കുപ്രസിദ്ധ ക്രിമിനൽ ഉൾപ്പെടെ നാല് പേരെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു. രക്ഷപ്പെട്ടതിന് ശേഷം പ്രതിയെ സഹായിച്ച രണ്ടുപേരും, മയക്കുമരുന്ന് ഇടപാടിൽ പ്രധാന പ്രതിയുടെ കൂട്ടാളിയുമാണ് പിടിയിലായ മറ്റുള്ളവർ. പ്രധാന പ്രതിയായ 'ഡൈമൺ' എന്നറിയപ്പെടുന്ന ചൊവ്വൂർ സ്വദേശി ജിനു ജോസ് (31), ഇയാളെ രക്ഷപ്പെടാൻ സഹായിച്ച പെരിഞ്ചേരി സ്വദേശികളായ ദിൽജിത്ത് (30), അരുൺ (38) എന്നിവരും മയക്കുമരുന്ന് ഇടപാടിൽ ജിനുവിൻ്റെ കൂട്ടാളിയായ 'മുടിയൻ' എന്ന് വിളിക്കുന്ന ചേർപ്പ് എട്ടുമുന സ്വദേശി ജിഷ്ണുവും (31) ആണ് പിടിയിലായത്.

എട്ടുമുനയിലുള്ള ഒരു വീട് കേന്ദ്രീകരിച്ച് ലഹരിവസ്തുക്കൾ വിൽപന നടത്തിയിരുന്ന വിഷ്ണുവിനെ എം.ഡി.എം.എ.യുമായി പോലീസും ഡാൻസാഫ് സംഘവും ചേർന്ന് വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്നാണ് ജിനു ജോസാണ് മയക്കുമരുന്ന് എത്തിച്ചു നൽകിയതെന്ന് പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് പോലീസ് ചൊവ്വൂരിലെ വീട്ടിലെത്തി ജിനു ജോസിനെയും പിടികൂടി. ഒരു കൈയ്യിൽ വിലങ്ങിട്ട ശേഷം മറുകൈയ്യിൽ ഇടുന്നതിനിടെ പോലീസിനെ തള്ളിമാറ്റി ജിനു ജോസ് വിലങ്ങുമായി ഓടി രക്ഷപ്പെടുകയായിരുന്നു. ജിനു ജോസിനെ കണ്ടെത്താൻ പൊലീസ് വ്യാപകമായി അന്വേഷണം നടത്തി. വെള്ളിയാഴ്ച രാവിലെ പെരിഞ്ചേരിയിലുള്ള ഒരു വീടിൻ്റെ മുകളിൽ നിന്ന് ചാടി ഓടി രക്ഷപ്പെടാൻ ശ്രമിച്ച ജിനുവിനെയും, ഇയാളുടെ കൈയ്യിലെ വിലങ്ങ് മുറിക്കാനും ഒളിവിൽ കഴിയാനും സഹായിച്ച കൂട്ടാളികളെയും പൊലീസ് സാഹസികമായി പിടികൂടി.

നിരവധി കേസുകളിലെ പ്രതി

അറസ്റ്റിലായവരിൽ പ്രധാനിയായ ജിനു ജോസ്, 2019-ൽ പേരാമംഗലത്ത് രണ്ട് യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെയും പ്രതിയാണ്. കൂടാതെ വധശ്രമം, പോലീസിനെ ആക്രമിക്കൽ, മോഷണം, അടിപിടി തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിലും ഇയാൾ പ്രതിയാണ്. മറ്റ് പ്രതികളും വിവിധ സ്റ്റേഷനുകളിലെ ക്രിമിനൽ കേസ് പ്രതികളാണ്. ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അല്ലെങ്കിൽ സ്ഥാപനത്തിനല്ലേ അതിന്റെ മോശക്കേട്! ക്ലീന്‍ ഷേവ് ചെയ്തിട്ടും മൊബൈല്‍ ഉപേക്ഷിച്ചിട്ടും രക്ഷയില്ല, വാതില്‍ ചവിട്ടിപ്പൊളിച്ച് പൊലീസ്
നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം, മരണത്തിലും സുഹൃത്തിനൊപ്പം, മലപ്പുറത്ത് വാഹനാപകടത്തിൽ പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം