മുട്ടുകാട് പാടശേഖര സംരക്ഷണത്തിനനുവദിച്ച പണം വകമാറ്റി, പഞ്ചായത്തിനെതിരെ പരാതി

Published : Mar 31, 2022, 01:21 PM IST
മുട്ടുകാട് പാടശേഖര സംരക്ഷണത്തിനനുവദിച്ച പണം വകമാറ്റി, പഞ്ചായത്തിനെതിരെ പരാതി

Synopsis

ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ പാടശേഖരങ്ങളിലൊന്നാണ് ബൈസൺ വാലി മുട്ടുകാട്ടിലേത്. നൂറ്റമ്പതോളം കര്‍ഷകർ ഇപ്പോഴും നെൽകൃഷി ചെയ്യുന്നു.

ഇടുക്കി: ബൈസൺവാലിയിലെ മുട്ടുകാട് പാടശേഖര സംരക്ഷണത്തിനായി കൃഷിവകുപ്പ് അനുവദിച്ച ലക്ഷങ്ങൾ പഞ്ചായത്ത് വകമാറ്റിയതായി പരാതി. മഴക്കാലത്ത് പാടത്ത് വെള്ളം കയറുന്നത് തടയാൻ കനാൽ നിര്‍മ്മിക്കനുള്ള ഫണ്ടാണ് വകമാറ്റിയത്. കരാറുകാരന്‍ ബില്ല് മാറാൻ എത്തിയപ്പോഴാണ് ഫണ്ടില്ലെന്ന കാര്യം പഞ്ചായത്ത് വ്യക്തമാക്കിയത്.

ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ പാടശേഖരങ്ങളിലൊന്നാണ് ബൈസൺ വാലി മുട്ടുകാട്ടിലേത്. നൂറ്റമ്പതോളം കര്‍ഷകർ ഇപ്പോഴും നെൽകൃഷി ചെയ്യുന്നു. മഴ തുടങ്ങുമ്പോൾ പാടശേഖരത്തിനു നടുവിലൂടെ ഒഴുകുന്ന കനാലിൽ നിന്ന് എക്കലും മണ്ണും പാടത്തേക്ക് കയറി കൃഷി നശിക്കുന്നത് പതിവാണ്. ഇതിന് പരിഹാരം കാണാൻ കനാലിൻറെ ഇരുവശവും സംരക്ഷണ ഭിത്തി കെട്ടാൻ തീരുമാനിച്ചു. 

4980000 രൂപ 2017 ൽ കൃഷി വകുപ്പ് അനുവദിച്ചു. ടെണ്ടർ നടപടി പൂർത്തിയാക്കി 2019 ലാണ് നിര്‍മ്മാണം തുടങ്ങിയത്. പണികൾ പകുതിയായപ്പോൾ 2000000 രൂപയുടെ ബില്ലുമായി കരാറുകാരൻ പഞ്ചായത്തിലെത്തി. അപ്പോഴാണ് തുക മറ്റ് പദ്ധതികൾക്കായി വക മാറ്റിയെന്ന കാര്യം പുറത്തറിഞ്ഞത്. ഇതോടെ കരാറുകാരൻ പണികൾ നിര്‍ത്തിവച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സഹോദരിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയതില്‍ വൈരാഗ്യം; യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അയൽവാസി അടക്കം മൂന്ന് പേര്‍ പിടിയിൽ
അന്തർ സംസ്ഥാന ബസ്സുകളിൽ മിന്നൽ പരിശോധന; കൊല്ലം ബീച്ച് പരിസരത്ത് യുവാവ് അറസ്റ്റിലായത് എംഡിഎംഎയുമായി