കറണ്ട് കട്ട് ചെയ്തു, ആശ്രമത്തിൽ കയറി മുളകുപൊടിയെറിഞ്ഞു, സ്വാമി രാമാനന്ദഭാരതിയെ ക്രൂരമായി മർദിച്ചു; പരാതി

Published : Aug 13, 2024, 11:08 PM ISTUpdated : Aug 13, 2024, 11:20 PM IST
കറണ്ട് കട്ട് ചെയ്തു, ആശ്രമത്തിൽ കയറി മുളകുപൊടിയെറിഞ്ഞു, സ്വാമി രാമാനന്ദഭാരതിയെ ക്രൂരമായി മർദിച്ചു; പരാതി

Synopsis

ഇന്നലെ രാത്രി 11 മണിയോടെ അവധൂതാശ്രമത്തിൽ വച്ച് ആക്രമണത്തിന് ഇരയായെന്നാണ് സ്വാമി രാമാനന്ദഭാരതിയുടെ പരാതി.

കൊല്ലം: കൊല്ലം കൊട്ടാരക്കര സദാനന്ദപുരം അവധൂതാശ്രമത്തിൽ സ്വാമി രാമാനന്ദഭാരതിയെ ആക്രമിച്ചെന്ന് പരാതി. ഇന്നലെ രാത്രി മുറിയിൽ അതിക്രമിച്ച് കടന്നവർ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം ക്രൂരമായി മർദ്ദിച്ചെന്ന് രാമാനന്ദഭാരതി പറഞ്ഞു. സംഭവത്തിൽ കൊട്ടാരക്കര പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ രാത്രി 11 മണിയോടെ അവധൂതാശ്രമത്തിൽ വച്ച് ആക്രമണത്തിന് ഇരയായെന്നാണ് സ്വാമി രാമാനന്ദഭാരതിയുടെ പരാതി.

കറണ്ട് കട്ട് ചെയ്ത ശേഷം മുറിയിൽ അതിക്രമിച്ച് കടന്നവർ കണ്ണിൽ മുളകുപൊടി വിതറി. തുടർന്ന് കഴുത്തിന് കുത്തിപ്പിടിച്ച് മർദ്ദനം തുടങ്ങി. മഠാധിപതി സ്ഥാനത്തെ ചൊല്ലി ആശ്രമത്തിൽ തർക്കം നിലനിൽക്കുന്നുണ്ട്. ആശ്രമവും അനുബന്ധ ഭൂമിയും പിച്ചെടുക്കാൻ ശ്രമിക്കുന്നവാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. ഇതിന് ആർഎസ്എസിന്‍റെയും ബിജെപിയുടെയും പിന്തുണയുണ്ടെന്നും രാമാനന്ദഭാരതി ആരോപിച്ചു. രാമാനന്ദഭാരതി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. പരാതിയുടെ അടിസ്ഥാനത്തിൽ കൊട്ടാരക്കര പൊലീസ് അന്വേഷണം ആരംഭിച്ചു. മുൻപ് ജീവന് ഭീഷണി ഉണ്ടെന്ന് കാട്ടി രാമാനന്ദഭാരതി കോടതിയിൽ പൊലീസ് സംരക്ഷണം തേടിയിരുന്നു.

ബംഗ്ലാദേശ് കലാപത്തെക്കുറിച്ച് ശരിയായ അന്വേഷണം നടക്കണം; ആദ്യ പ്രസ്താവനയിറക്കി ഷെയ്ഖ് ഹസീന

ദുരന്തബാധിതര്‍ക്കുള്ള അടിയന്തര ധനസഹായം നല്‍കി തുടങ്ങി, ഒരാഴ്ചക്കുള്ളിൽ വാടക വീടുകള്‍ കൈമാറും: മന്ത്രി കെ രാജൻ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം, സൗദിയിൽ മലയാളി യുവാവ് മരിച്ചു
നട്ടുച്ചയ്ക്ക് നടുറോഡിൽ ബസ് ജീവനക്കാരുടെ കയ്യാങ്കളി; നിലമ്പൂരിൽ ഗതാഗത തടസം, ആറുപേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്, ബസുകള്‍ കസ്റ്റഡിയിലെടുത്തു