ഇരവിമംഗലം ഷഷ്ഠിക്കിടെ സംഘർഷം; നാട്ടുകാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി, ഏഴ് പേർക്ക് പരിക്ക്

Published : Dec 08, 2024, 06:34 PM IST
ഇരവിമംഗലം ഷഷ്ഠിക്കിടെ സംഘർഷം; നാട്ടുകാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി, ഏഴ് പേർക്ക് പരിക്ക്

Synopsis

ഷഷ്ഠി മഹോത്സത്തിനിടെ ആദ്യ കാവടി സംഘം അമ്പലത്തിലേക്ക് കയറുന്ന സമയത്തെച്ചൊല്ലിയാണ് തർക്കം ഉണ്ടായത്.

തൃശ്ശൂർ: ഇരവിമംഗലം ഷഷ്ഠിക്കിടെ സംഘർഷം. ഇന്ന് പുലർച്ചെ രണ്ട് മണിയോട് കൂടി ഇരവിമംഗലം ക്ഷേത്ര സന്നിധാനത്ത് നാട്ടുകാരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് പൊലീസുകാർക്കും പഞ്ചായത്ത് വൈസ് പ്രസിഡന്റിനും ഉൾപ്പെടെ പരിക്കേറ്റു. 

പൊലീസുകാരായ ശ്രീകാന്ത്, ലാലു, ശ്രീജിത്ത്, സിപിഎം നടത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ.രഞ്ജിത്ത്, പഞ്ചായത്ത് അംഗം ജയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം അമൽ റാം, ഏരിയ കമ്മിറ്റി അംഗം രമേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഷഷ്ഠി മഹോത്സത്തിനിടെ ആദ്യ കാവടി സംഘം അമ്പലത്തിലേക്ക് കയറുന്ന സമയത്തെച്ചൊല്ലി ഉണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. 

സംഭവത്തിൽ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് മൂന്ന് തവണ നാട്ടുകാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. 

READ MORE: കോഴിക്കോട്ടെ ഭര്‍തൃമതിയായ യുവതി യുവാവിനൊപ്പം മകളെയുമെടുത്ത് പോയത് ദില്ലിയിലേക്ക്; തിരികെ എത്തിച്ച് പൊലീസ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളെ വിഭജിച്ച് അഞ്ച് ജില്ലകളാക്കാം'; കേരളത്തിൽ ഇനിയും അഞ്ച് ജില്ലകൾക്ക് അവസരമുണ്ടെന്ന് വി.ടി. ബൽറാം
സി​ഗ്നലിൽ നിർത്തി, തിരിയാൻ ശ്രമിക്കവേ പാഞ്ഞെത്തിയ ടിപ്പർ ലോറി ബൈക്കിന് പിന്നിലിടിച്ചു; സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം