മേലെ ചിന്നാറിലെ വീട്ടിൽ ദിവസങ്ങളായി നിരീക്ഷണം, ഒടുവിൽ ജോച്ചന്റെ വീട്ടിൽ പരിശോധിച്ചു, പിടിച്ചത് 2 കിലോ കഞ്ചാവ്

Published : Jan 30, 2025, 09:01 PM IST
മേലെ ചിന്നാറിലെ വീട്ടിൽ ദിവസങ്ങളായി നിരീക്ഷണം, ഒടുവിൽ ജോച്ചന്റെ വീട്ടിൽ പരിശോധിച്ചു, പിടിച്ചത് 2 കിലോ കഞ്ചാവ്

Synopsis

നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിപി മനൂപ് സംഘവും ചേര്‍ന്ന് വാത്തിക്കുടി മേലെ ചിന്നാര്‍ ഭാഗത്ത് നടത്തിയ പരിശോധയിലാണ് സംഭവം.

ഇടുക്കി: ചില്ലറ വില്‍പ്പനയ്ക്കായി വീട്ടില്‍  സൂക്ഷിച്ച രണ്ട് കിലോയിലധികം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. മേലെചിന്നാര്‍ സ്വദേശി പാറയില്‍ വീട്ടില്‍ ജോച്ചന്‍(48) ആണ് പിടിയിലായത്. നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിപി മനൂപ് സംഘവും ചേര്‍ന്ന് വാത്തിക്കുടി മേലെ ചിന്നാര്‍ ഭാഗത്ത് നടത്തിയ പരിശോധയിലാണ് സംഭവം.

2.040 ഗ്രാം കഞ്ചാവുമായാണ് ഇയാളെ പിടികൂടിയത്. മുന്‍പും കഞ്ചാവ് കേസില്‍ പ്രതിയായിട്ടുള്ള ജോച്ചനെ ദിവസങ്ങളായി എക്സൈസ് നിരീക്ഷിച്ചു വരികയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വീടിനുള്ളില്‍ ഒളിപ്പിച്ച് വെച്ച നിലയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ് വാങ്ങി മേലെചിന്നാര്‍, വാത്തിക്കുടി ഭാഗങ്ങളില്‍ ചില്ലറ വില്‍പ്പനയ്ക്കായി എത്തിക്കുന്നതായിരുന്നു പതിവ്. 

അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് അഷ്‌റഫ് കെ.എം, ദിലീപ് എന്‍ കെ, പ്രിവന്റീവ് ഓഫിസര്‍  ബിജു മാത്യു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുരേഷ് കെ എം, അബ്ദുള്‍ ലത്തീഫ്, ധനിഷ് പുഷ്പചന്ദ്രന്‍, യധുവംശരാജ്, സുബിന്‍ വര്‍ഗീസ്, ബിബിന്‍ ജെയിംസ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ സിമി ഗോപി, ഡ്രൈവര്‍ നിതിന്‍ ജോണി എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.

2020ൽ പിടിച്ചത് കഞ്ചാവ്, 2025ൽ എംഡിഎംഎ; കുപ്രസിദ്ധ ലഹരിക്കടത്തുകാരന്‍ പിടിയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കണ്ണൂരിൽ ബയോപ്ലാന്റിന്റെ ടാങ്കിൽ വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം
വർക്കല ബീച്ചിൽ രണ്ടിടങ്ങളിലായി ഡോൾഫിൻ കരയിൽ അകപ്പെട്ടു, കടലിലേക്ക് തിരികെ തള്ളി വിട്ട് പ്രദേശവാസികൾ