കടലില്‍ വീണ പന്തെടുക്കാന്‍ ഇറങ്ങി; രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

By Web TeamFirst Published Oct 8, 2019, 8:49 AM IST
Highlights

ഇന്നലെ മൂന്ന് മണിയോടെയാണ് ആറ് വിദ്യാർത്ഥികളും നാല് മുതിർന്നവരും സൈക്കിളിൽ ആറാട്ടുകടവ് ബീച്ചിലെത്തിയത്. ഫുട്ബോൾ കളിക്കുന്നതിനിടെ കടലിലേക്ക് വീണ പന്ത് എടുക്കാൻ പോയ മൂന്ന് വിദ്യാർത്ഥികൾ തിരയിൽപ്പെടുകയായിരുന്നു

തൃശൂര്‍: പെരിഞ്ഞനം ആറാട്ടുകടവിൽ കടലിൽ കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹം കരയ്ക്കടിഞ്ഞു. കാട്ടൂർ സ്വദേശികളായ കുരുതുകുളങ്ങര ജോഷിയുടെ  മകൻ ഡെൽവിൻ (13), പീറ്ററിന്റെ മകൻ ആൽസൺ (14) എന്നിവരുടെ മൃതദേഹമാണ് കണ്ടെടുത്തത്.  ഡെൽവിന്റെ മൃതദേഹം കഴിമ്പ്രം ബീച്ചിലും, ആൽസണിന്റെ മൃതദേഹം മുരിയാന്തോട് ബീച്ചിലുമാണ് കരയ്ക്കടിഞ്ഞത്.

ഇന്നലെ മൂന്ന് മണിയോടെയാണ് ആറ് വിദ്യാർത്ഥികളും നാല് മുതിർന്നവരും സൈക്കിളിൽ ആറാട്ടുകടവ് ബീച്ചിലെത്തിയത്. ഫുട്ബോൾ കളിക്കുന്നതിനിടെ കടലിലേക്ക് വീണ പന്ത് എടുക്കാൻ പോയ മൂന്ന് വിദ്യാർത്ഥികൾ തിരയിൽപ്പെടുകയായിരുന്നു.

ഒരാളെ മറ്റുള്ളവർ ചേർന്ന് രക്ഷപ്പെടുത്തിയെങ്കിലും മറ്റ് രണ്ട് പേരെ രക്ഷിക്കാൻ മുതിർന്നവർക്കായില്ല. , അഴീക്കോട് തീരദേശ പൊലീസും മത്സ്യത്തൊഴിലാളികളും വിദ്യാർത്ഥികൾക്കായി ഇന്നലെ തെരച്ചിൽ തുടര്‍ന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. 

click me!