
തിരുവനന്തപുരം: കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്തെ ഹോട്ടലിൽ നിന്ന് വാങ്ങിയ ബീഫ് ഫ്രൈയിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി. ബദിരിയ എന്ന ഹോട്ടലിൽ നിന്നും വാങ്ങിയ ബീഫ് ഫ്രൈയിൽ നിന്ന് ചത്ത പല്ലിയെ കിട്ടിയതായി പൊലീസ് ഉദ്യോഗസ്ഥന്‍റെ മകനാണ് പരാതി നൽകിയത്.
പളുകൽ പൊലീസ് സ്റ്റേഷനിലെ സ്പെഷ്യൽ സബ് ഇൻസ്പെക്ടറായി ജോലി ചെയ്യുന്ന ഭുവനേന്ദ്രൻ കുടുംബസമേതം മാർത്താണ്ഡം പൊലീസ് ക്വാർട്ടേഴ്സിലാണ് താമസിക്കുന്നത്. ഇദ്ദേഹത്തിന്‍റെ മകൻ രോഹിത് കഴിഞ്ഞ ദിവസം ഹോട്ടലിലെത്തി ബീഫ് ഫ്രൈ വാങ്ങി. പൊലീസ് ക്വാർട്ടേഴ്സിലെത്തി കഴിക്കാൻ തുടങ്ങിയപ്പോഴാണ് പല്ലിയെ കണ്ടതെന്ന് രോഹിത് പറയുന്നു. തുടർന്ന് രോഹിത് മാർത്താണ്ഡം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടർന്ന് ഹോട്ടലിൽ പരിശോധന നടത്തി. പൊലീസും അന്വേഷണം നടത്തുന്നുണ്ട്. ജനങ്ങളുടെ സുരക്ഷയ്ക്കായി ഹോട്ടലുകളിൽ കർശന പരിശോധന നടത്തണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരോട് നാട്ടുകാർ ആവശ്യപ്പെട്ടു.
ആമസോണ്‍ പാഴ്സൽ തുറന്നപ്പോൾ ഞെട്ടി ദമ്പതികൾ, ബോക്സിനുള്ളിൽ വിഷപ്പാമ്പ്! വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam