ചേർത്തലയിൽ പേപ്പട്ടി ആക്രമണം; അഞ്ച് പേർക്ക് കടിയേറ്റു

Published : Dec 02, 2019, 08:26 PM ISTUpdated : Dec 02, 2019, 08:27 PM IST
ചേർത്തലയിൽ പേപ്പട്ടി ആക്രമണം;  അഞ്ച് പേർക്ക് കടിയേറ്റു

Synopsis

കണിച്ചുകുളങ്ങര വെറ്റിനറി കേന്ദ്രത്തിലെത്തിച്ച് മൃഗസംരക്ഷണ വകുപ്പിന്റെ പരിശോധനയില്‍ പട്ടിക്കു പേയുണ്ടെന്നു തെളിഞ്ഞതോടെ നഗരസഭ ആരോഗ്യവിഭാഗം നടപടികള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ചേര്‍ത്തല: പരിഭ്രാന്തി പരത്തി പേപ്പട്ടി ആക്രമണം. ഇന്ന് രാവിലെ ഗേള്‍സ് ഹൈസ്‌കൂള്‍ കവലക്കു സമീപമാണ് അഞ്ചുപേര്‍ക്ക് കടിയേറ്റത്. ഇതിനൊപ്പം നിരവധി പട്ടികള്‍ക്കും കടിയേറ്റിട്ടുണ്ട്. സ്വകാര്യ സ്‌കാന്‍ സെന്ററിലെ ജീവനക്കാരനായ നഗരസഭാ 12ാം വാര്‍ഡ് ആശാപറമ്പില്‍ ഗുരുസ്വാമി(60), പത്താം വാര്‍ഡ് മംഗളോദയം രജിമോന്‍(34), മാലിച്ചിറ ദാമോദരന്‍(65), കുറുവേലിച്ചിറ കൊച്ചുപാപ്പി(68), തൈക്കല്‍ കൊച്ചുപറമ്പില്‍ ഷൈലജ്(44) എന്നിവര്‍ക്കാണ് കടിയേറ്റത്.

എല്ലാവരെയും താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ വി.ടി.ജോസഫും കൗണ്‍സിലര്‍ പി.ജ്യോതിമോളും എത്തി പട്ടിപിടുത്തകാരനെയെത്തിച്ചാണ് പട്ടിയെ വലയിലാക്കിയത്. കണിച്ചുകുളങ്ങര വെറ്റിനറി കേന്ദ്രത്തിലെത്തിച്ച് മൃഗസംരക്ഷണ വകുപ്പിന്റെ പരിശോധനയില്‍ പട്ടിക്കു പേയുണ്ടെന്നു തെളിഞ്ഞതോടെ നഗരസഭ ആരോഗ്യവിഭാഗം നടപടികള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

രാവിലെ 9.30 ഓടെ അരൂക്കുറ്റി റോഡില്‍ ശാവേശ്ശേരി ഭാഗത്തു നിന്നുമാണ് പട്ടിയുടെ അക്രമണം ഉണ്ടായത്. റോഡിലൂടെ നടന്നുവന്നവര്‍ക്കു നേരെയായിരുന്നു അക്രമം.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒളിപ്പിച്ചത് പാൻ്റിലെ അറയിൽ, നിലമ്പൂരിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു; നടപടി ബെവ്കോയിൽ നിന്ന് മദ്യം മോഷ്‌ടിച്ച കേസിൽ
കാസർകോട് കോട്ടിക്കുളത്ത് റെയിൽവേ ട്രാക്കിൽ കോൺക്രീറ്റ് സ്ലാബ്, അപകടമൊഴിവായത് തലനാരിഴക്ക് അട്ടിമറി തള്ളാതെ പൊലീസ്