ചേര്‍ത്ത് പിടിച്ച് ഡിവൈഎഫ്ഐ, ബക്കറ്റ് പിരിവ് മുതൽ സ്ക്രാപ് ചലഞ്ച് വരെ; കാൻസർ ബാധിച്ച് കലാകാരന് സഹായം

Published : Jun 23, 2024, 08:26 AM IST
ചേര്‍ത്ത് പിടിച്ച് ഡിവൈഎഫ്ഐ, ബക്കറ്റ് പിരിവ് മുതൽ സ്ക്രാപ് ചലഞ്ച് വരെ; കാൻസർ ബാധിച്ച് കലാകാരന് സഹായം

Synopsis

പത്താം വയസിൽ സ്വരമാധുരിയാൽ നാടിനെ കൊതിപ്പിച്ചവന് ഒരു ദിനം പാട്ട് മുറിഞ്ഞു. നാടൻ പാട്ടുകളെ ഏറെ ഇഷ്ടപ്പെട്ട നിജിലിന് 15-ാം വയസിലാണ് അർബുദം പിടിപെട്ടത്. ചികിത്സയ്ക്കായി വേണ്ടത് 80 ലക്ഷമാണ്. 

പാലക്കാട്: നാടൻപാട്ട് ഗായകന് പുതുജീവൻ നൽകാൻ കൈകോർത്ത് പാലക്കാട്ടെ ഡി.വൈഎഫ്ഐ. കാൻസർ രോഗം ബാധിച്ച ഷൊർണ്ണൂർ മുണ്ടായ സ്വദേശി നിജിലിന്‍റെ ചികിത്സാ ചെലവിനാണ് ഡിവൈഎഫ്ഐ 50 ലക്ഷം രൂപ ഒരു മാസം കൊണ്ട് സമാഹരിച്ച് നൽകിയത്. ഡിവൈഎഫ്ഐയുടെ സജീവപ്രവർത്തകനും കൂട്ട് കലാ സാംസ്കാരികവേദിയിലെ ഗായകനുമാണ് നിജിൽ. പത്താം വയസിൽ സ്വരമാധുരിയാൽ നാടിനെ കൊതിപ്പിച്ചവന് ഒരു ദിനം പാട്ട് മുറിഞ്ഞു. നാടൻ പാട്ടുകളെ ഏറെ ഇഷ്ടപ്പെട്ട നിജിലിന് 15-ാം വയസിലാണ് അർബുദം പിടിപെട്ടത്. ചികിത്സയ്ക്കായി വേണ്ടത് 80 ലക്ഷമാണ്. 

കുടുംബത്തിന് താങ്ങാനാവുന്നതല്ലെന്ന് കണ്ടതോടെ ഡിവൈഎഫ്ഐ പ്രവർത്തകർ രംഗത്തിറങ്ങി. ബക്കറ്റ് പിരിവ്, സ്ക്രാപ് ചലഞ്ച്, പായസ ചലഞ്ച്, ബിരിയാണി ചലഞ്ച് എന്നിങ്ങനെ 200 മേഖലാകമ്മറ്റികൾ ഒന്നിച്ചിറങ്ങിയായിരുന്നു ക്യാംപയിൻ. സമാഹരിച്ചത് അരക്കോടി രൂപയാണ്. ശസ്ത്രക്രിയ ഉടൻ വേണമെന്നതിനാലാണ് അതിവേഗം തുകകണ്ടെത്തിയത്. സമാഹരിച്ച 50 ലക്ഷം രൂപ നിജിലിന്‍റെ സഹോദരന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ്  വി വസീഫ് കൈമാറി.

'എങ്ങനെയായാലും ഓന് കൊടുക്കും'; രാവിലെ ബൈക്കിലെത്തി അടിച്ചിട്ട് പോകുന്ന അജ്ഞാതാ; പെണ്ണുങ്ങൾ ഡബിൾ സ്ട്രോംഗാ...

നാളെയാണ് നാളെയാണ് നാളെയാണ് തുടങ്ങുന്നത്! വമ്പൻ വിലക്കുറവ് പ്രഖ്യാപിച്ച് ഫ്ലിപ്പ്കാർട്ട്, ഓഫറുകളെല്ലാം അറിയാം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പത്തനാപുരത്ത് പൊലീസിന് നേരെ ആക്രമണം, ക്രിമിനൽ കേസ് പ്രതി പോലീസ് വാഹനം ഇടിച്ച് തകർത്തു
കോയമ്പത്തൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസ്: കൊച്ചി പൊലീസ് പിടികൂടിയ മരട് അനീഷിനെ തമിഴ്നാട് പൊലീസിന് കൈമാറി