
വയനാട്: വന്യമൃഗ ശല്യത്തെ തുടർന്ന് മൂന്ന് മാസമായി അടഞ്ഞു കിടക്കുന്ന വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ ഇടപെടൽ നടത്താതെ വനം, ടൂറിസം വകുപ്പുകൾ. പ്രശ്ന പരിഹാരത്തിന് മന്ത്രിതല ചർച്ചപോലും ഉണ്ടായില്ലെന്നാണ് വിമർശനം. മധ്യവേനലവധിയിൽ പ്രതീക്ഷിച്ചതിന്‍റെ പകുതി പോലും സഞ്ചാരികൾ ചുരംകയറാതെ വന്നതോടെ, വയനാട്ടിലെ ആശ്രയ മേഖലയുടെയും നടുവൊടിഞ്ഞു.
മധ്യവേനലവധി വയനാട്ടിലേക്ക് വിനോദ സഞ്ചാരികൾ ഒഴുകിയെത്തേണ്ട കാലമായിരുന്നു. ഫെബ്രുവരി 16ന് ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചിട്ടതോടെ ആളൊഴുക്ക് നിലച്ചു. കാട്ടാന ശല്യത്തിൽ വയനാട്ടിൽ തുടരെ മൂന്ന് ജീവനുകള്‍ നഷ്ടമായതിന് പിന്നാലെയായിരുന്നു അടച്ചിടൽ.
വാഹനങ്ങള്‍ തിങ്ങിനിറയേണ്ട പാർക്കിംഗ് ഗ്രൌണ്ടുകള്‍ കാലിയാണ്. ടൂറിസത്തെ ആശ്രയിച്ച് ജീവിക്കുന്ന കടകള്‍ക്ക് താഴുവീണു. പ്രളയവും കോവിഡും അതിജീവിച്ച് പതിയെ മെച്ചപ്പെട്ടു വന്നിരുന്ന വയനാടൻ വിനോദസഞ്ചാരം വീണ്ടും കഷ്ടത്തിലായിരിക്കുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam