ഇടമലക്കുടി ദുരിതത്തില്‍; വൈദ്യുതിയും വാര്‍ത്താവിനിമയ സംവിധാനവും നിലച്ചു

Published : Apr 26, 2019, 12:59 PM ISTUpdated : Apr 26, 2019, 01:21 PM IST
ഇടമലക്കുടി ദുരിതത്തില്‍; വൈദ്യുതിയും വാര്‍ത്താവിനിമയ സംവിധാനവും നിലച്ചു

Synopsis

ഇവിടുത്തെ പ്രശ്‌നങ്ങള്‍ പുറംലോകത്തെത്തണമെങ്കില്‍ കുടികളില്‍ നിന്നുള്ളവര്‍ തമിഴ്‌നാട്ടിലെ വാല്‍പറയിലോ രാജമലയ്ക്ക് സമീപത്തെ പെട്ടിമുടിയിലോ എത്തണം. 

ഇടുക്കി: ഇടമലക്കുടിയിലെ ആദിവാസി ഊരുകളിലെ വൈദ്യുതിയും വാര്‍ത്താവിനിമയ സംവിധാനവും നിലച്ചു. ഇടമലക്കുടി ഗ്രാമപഞ്ചായത്തിലെ സൊസൈറ്റിക്കുടിയിലെ  പഞ്ചായത്ത് ഓഫീസും അക്ഷയ സെന്‍ററും തെരഞ്ഞെടുപ്പിന് തലേദിവസം കാട്ടനാക്കൂട്ടമെത്തി തകര്‍ത്തിരുന്നു. ഓഫീസിനുള്ളിലെ സാധനങ്ങളും മൊബൈല്‍ ടവറുകളും കാട്ടാനക്കൂട്ടം നശിപ്പിച്ചിരുന്നു.

കുടികളിലെ ഗര്‍ഭിണികളായ ആദിവാസി സ്ത്രീകള്‍ക്ക് വിതരണം ചെയ്യുന്നതിന് സൂക്ഷിച്ചിരുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ വരെ ഇവ നശിപ്പിച്ചിരുന്നു. ടവറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതോടെ താല്‍ക്കാലിക ടവറുകള്‍ എത്തിച്ചാണ് തെരഞ്ഞെടുപ്പിനുള്ള സംവിധാനം ഒരുക്കിയത്.

ഇവിടുത്തെ പ്രശ്‌നങ്ങള്‍ പുറംലോകത്തെത്തണമെങ്കില്‍ കുടികളില്‍ നിന്നുള്ളവര്‍ തമിഴ്‌നാട്ടിലെ വാല്‍പറയിലോ രാജമലയ്ക്ക് സമീപത്തെ പെട്ടിമുടിയിലോ എത്തണം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുമ്പോഴും പ്രശ്‌നങ്ങളില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ വകുപ്പുകള്‍ക്ക് കഴിയാത്തത് പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാക്കുകയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നടപ്പാതയില്‍ മലമൂത്ര വിസര്‍ജനം നടത്തുന്നത് ചോദ്യം ചെയ്തു, ​ഗുരുവായൂർ ക്ഷേത്രനടയിൽ വഴിയോരക്കച്ചവടക്കാരന് ക്രൂരമർദ്ദനം
യാത്രക്കാരുടെ ജീവന്‍ പന്താടി 'മരണക്കളി' നടത്തിയ ഡ്രൈവർ അഴിക്കുള്ളിൽ; ചുമത്തിയത് മനപൂര്‍വമല്ലാത്ത നരഹത്യാശ്രമ കുറ്റം