സംഭവസ്ഥലത്ത് രാത്രി വൈകിയും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ജില്ലാ കളക്ടര്‍ അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ എത്തിയ ശേഷമേ മൃതദേഹങ്ങള്‍ നീക്കം ചെയ്യാന്‍ അനുവദിക്കൂ എന്ന നിലപാടിലാണ് നാട്ടുകാര്‍.
ഗൂഡല്ലൂര്‍: കേരള തമിഴ്നാട് അതിർത്തിയിൽ ഗൂഡല്ലൂര്‍-നീലഗിരിയിലെ ചേരങ്കോടിന് സമീപം ആനപ്പള്ളത്ത് കാട്ടാനയുടെ ആക്രമണത്തില്‍ അച്ഛനും മകനും കൊല്ലപ്പെട്ടു. ഗൂഡല്ലൂര്‍ പഞ്ചായത്ത് യൂണിയന്‍ കൗണ്‍സിലര്‍ ആനന്ദ്‌രാജ്(55), മകന്‍ പ്രശാന്ത്(20) എന്നിവരാണ് മരിച്ചത്. സന്ധ്യയോടെ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയാണ് ഇരുവരെയും കാട്ടാന കൊലപ്പെടുത്തിയത്.
ശ്രീലങ്കന്‍ അഭയാര്‍ഥി കുടുംബാംഗമാണ് ടാന്‍ടി എസ്റ്റേറ്റ് തൊഴിലാളിയാണ് ആനന്ദ്‌രാജ്. സംഭവസ്ഥലത്ത് രാത്രി വൈകിയും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ജില്ലാ കളക്ടര്‍ അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ എത്തിയ ശേഷമേ മൃതദേഹങ്ങള്‍ നീക്കം ചെയ്യാന്‍ അനുവദിക്കൂ എന്ന നിലപാടിലാണ് നാട്ടുകാര്‍. ചേരമ്പാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ആനപ്പള്ളം.