വിമാനത്താവളങ്ങളിൽ അനധികൃത ടാക്‌സികൾക്കെതിരെ എൻഫോഴ്‌സ്‌മെന്റ് പരിശോധന ശക്തമാക്കി; 68 കേസുകൾ രജിസ്റ്റർ ചെയ്തു

Published : Aug 19, 2026, 09:48 AM IST
Kochi Airport

Synopsis

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അനധികൃതമായി സർവീസ് നടത്തുന്ന ടാക്സികൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് വ്യാപക പരിശോധന നടത്തി. നിയമലംഘനങ്ങൾക്ക് 68 കേസുകൾ രജിസ്റ്റർ ചെയ്യുകയും 1,47,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഇത്തരം പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അനധികൃത ടാക്‌സികൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് വ്യാപക പരിശോധന നടത്തി. ട്രാൻസ്‌പോർട്ട് കമ്മീഷണർ നാഗരാജു ചക്കിലത്തിന്റെ പ്രത്യേക നിർദ്ദേശപ്രകാരം മധ്യമേഖല (2) ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ സജി പ്രസാദിന്റെ നേതൃത്വത്തിലാണ് ഡ്രൈവ് സംഘടിപ്പിച്ചത്. വിമാനത്താവളത്തിൽ അനധികൃതമായി സർവീസ് നടത്തുന്ന ടാക്‌സികളെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നായിരുന്നു നടപടി.

എറണാകുളം ആർ.ടി.ഒ യുടെ (എൻഫോഴ്‌സ്‌മെന്റ്) നേതൃത്വത്തിൽ അങ്കമാലി, ആലുവ, പെരുമ്പാവൂർ, കാലടി എന്നീ മേഖലകൾ കേന്ദ്രീകരിച്ച് നാല് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. വിമാനത്താവളത്തിലേക്കും തിരിച്ചു പെർമിറ്റില്ലാതെ അനധികൃതമായി വാടക സർവീസ് നടത്തുന്ന വാഹനങ്ങളെയും മറ്റ് ഗതാഗത നിയമലംഘനങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം.

അനധികൃത ടാക്‌സി സർവീസ്, വാഹനങ്ങളിലെ അനധികൃത രൂപമാറ്റങ്ങൾ, നികുതി അടയ്ക്കാതെയുള്ള സർവീസ്, ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ, രജിസ്‌ട്രേഷൻ ലംഘനങ്ങൾ, സൈഡ് നമ്പർ പ്രദർശിപ്പിക്കാതിരിക്കൽ, ഹെൽമറ്റ് ധരിക്കാതെയുള്ള യാത്ര എന്നിവ ഉൾപ്പെടെ ആകെ 68 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ നിരവധി അനധികൃത ടാക്‌സി വാഹനങ്ങൾക്കെതിരെ പ്രത്യേകമായി ചലാൻ തയ്യാറാക്കി നിയമനടപടികൾ സ്വീകരിക്കുകയും ആകെ 1,47,000 രൂപ കോമ്പൗണ്ടിംഗ് ഫീസായി ഈടാക്കുകയും ചെയ്തു.

ഇത്തരത്തിലുള്ള അനധികൃത സർവീസുകൾ തിരഞ്ഞെടുക്കുന്നതിലൂടെ അപകടമുണ്ടായാൽ യാത്രക്കാർക്ക് ഇൻഷുറൻസ് പരിരക്ഷയോ മറ്റ് നിയമപരമായ സംരക്ഷണങ്ങളോ ലഭിക്കാതെ പോകുന്ന സാഹചര്യമുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. വിമാനത്താവളവുമായി ബന്ധപ്പെട്ട അനധികൃത ടാക്‌സി പ്രവർത്തനങ്ങൾ പൂർണമായും തടയുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി നിയമാനുസൃത പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിനുമായി പ്രത്യേക പരിശോധനകൾ വരും ദിവസങ്ങളിലും കർശനമായി തുടരുമെന്ന് എറണാകുളം ആർ.ടി.ഒ (എൻഫോഴ്‌സ്‌മെന്റ്) ബിജു ഐസക് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തൃപ്പൂണിത്തുറയിൽ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
ടിനു തമ്പാൻ ഒളിച്ചിരുന്നത് കായംകുളത്തെ ബന്ധുവീട്ടിൽ, ശ്രീലകം ഫിനാൻസിന്റെ മറവിൽ കോടികളുടെ സ്വർണപ്പണയത്തട്ടിപ്പ്; യുവമോർച്ച നേതാവിന്‍റെ കൂട്ടാളി പിടിയിൽ