ആദ്യം പൊലീസ് സംഘമെത്തിയത് കേസന്വേഷിക്കാൻ, വീണ്ടും വന്നത് പുസ്തകങ്ങളും ക്രയോണുകളുമായി; കുരുന്നുകൾ ഹാപ്പി

Published : Jul 05, 2024, 12:59 PM IST
ആദ്യം പൊലീസ് സംഘമെത്തിയത് കേസന്വേഷിക്കാൻ, വീണ്ടും വന്നത് പുസ്തകങ്ങളും ക്രയോണുകളുമായി; കുരുന്നുകൾ ഹാപ്പി

Synopsis

കഴിഞ്ഞ തിങ്കളാഴ്ച ബോവിക്കാനം എ യു പി സ്കൂളിലെ പ്രീപ്രൈമറി കുട്ടികള്‍ക്ക് നല്ല ദിവസമായിരുന്നില്ല. തങ്ങളുടെ പുസ്തകങ്ങള്‍ ക്ലാസ് മുറിയില്‍ ആരോ കത്തിച്ചതാണ് രാവിലെ എത്തിയപ്പോള്‍ കണ്ടത്. ക്രയോണുകളെല്ലാം നഷ്ടപ്പെട്ടു...

കാസര്‍കോട്: ബോവിക്കാനം എയുപി സ്കൂളില്‍ കഴിഞ്ഞ ദിവസം പൊലീസ് എത്തിയത് പുസ്തകങ്ങള്‍ തീവച്ച് നശിപ്പിച്ചത് അന്വേഷിക്കാനായിരുന്നു. എന്നാല്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം വീണ്ടും ഈ സ്കൂളിലെത്തി. കുട്ടികള്‍ക്ക് സ്നേഹ സമ്മാനവുമായാണ് രണ്ടാം തവണ പൊലീസ് സംഘമെത്തിയത്. 

കഴിഞ്ഞ തിങ്കളാഴ്ച ബോവിക്കാനം എ യു പി സ്കൂളിലെ പ്രീപ്രൈമറി കുട്ടികള്‍ക്ക് നല്ല ദിവസമായിരുന്നില്ല. തങ്ങളുടെ പുസ്തകങ്ങള്‍ ക്ലാസ് മുറിയില്‍ ആരോ കത്തിച്ചതാണ് രാവിലെ എത്തിയപ്പോള്‍ കണ്ടത്. ക്രയോണുകളെല്ലാം നഷ്ടപ്പെട്ടു. അന്വേഷണത്തിന് എത്തിയ പൊലീസിനെ അല്‍പ്പം പേടിയോടെയാണ് കുരുന്നുകള്‍ നോക്കിയത്. അതേ പൊലീസുകാര്‍ പുസ്തകങ്ങളും ക്രയോണുകളുമായി വീണ്ടും സ്കൂളിലെത്തി. ആദൂര്‍ പൊലീസ് കുട്ടികള്‍ക്ക് സ്നേഹ സമ്മാനം നൽകി. നഷ്ടപ്പെട്ടവയ്ക്ക് പകരം പുതിയത് കിട്ടിയപ്പോള്‍ കുരുന്നുകള്‍ക്ക് സന്തോഷം. പൊലീസിനോടുള്ള പേടി പോയി. പൊലീസുകാര്‍ മാമന്മാരായി.

കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് സ്കൂളിലെത്തിയ സാമൂഹ്യ വിരുദ്ധര്‍ പുസ്തകങ്ങള്‍ തീയിട്ട് നശിപ്പിക്കുകയും ക്രയോണുകള്‍  കൊണ്ടുപോവുകയും ചെയ്തത്. പ്രതികളെ പിടിക്കാനുള്ള അന്വേഷണത്തിലാണ് ആദൂര്‍ പൊലീസ്. അതിനിടയിലാണ് കുട്ടികളെ കാണാന്‍ കാക്കിയിട്ട മാമന്മാര്‍ സമ്മാനങ്ങളുമായി എത്തിയത്.

സൈക്കിൾ കള്ളൻ കൊണ്ടുപോയി, പൊലീസ് അന്വേഷിച്ചിട്ടും കിട്ടിയില്ല, ഇനി അഭിജിത്ത് സ്കൂളിൽ പോവുക 'പൊലീസ് സൈക്കിളി'ൽ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഭാരതപ്പുഴയിൽ മായന്നൂർ കടവിന്നടുത്ത് നിമിഷങ്ങൾക്കുള്ളിൽ പടർന്ന് തീയും പുകയും; 200 മീറ്ററോളം ദൂരത്തിൽ പുല്ല് കത്തിയമർന്നു
'ഒന്നും നോക്കണ്ട ഓടിക്കോ', നാടുകാണിയിൽ ജനവാസ മേഖലയിൽ കൊമ്പൻ, വിരട്ടാനെത്തിയ വനംവകുപ്പ് ജീവനക്കാരെ തുരത്തിയോടിച്ച് ഒറ്റയാൻ