കടലിൽ കറങ്ങിയ ബോട്ട് പരിശോധിച്ചപ്പോൾ ഇരുമ്പ് പൈപ്പുകളിൽ കെട്ടി നിറയെ പവര്‍ ലൈറ്റുകൾ; പിടിച്ചെടുത്ത് വിഴിഞ്ഞം ഹാര്‍ബറിലേക്ക് മാറ്റി

Published : Nov 12, 2025, 10:56 PM IST
Fishing boat

Synopsis

തിരുവനന്തപുരത്ത് വിഴിഞ്ഞം തീരത്ത് നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തിയ ബോട്ട് ഫിഷറീസ് വകുപ്പ് പിടികൂടി. വെളിച്ചം കൂടിയ ലൈറ്റുകൾ ഉപയോഗിച്ചതിനും മതിയായ സുരക്ഷാ ഉപകരണങ്ങൾ ഇല്ലാത്തതിനും 'ജെജെ മറൈൻ -1' എന്ന ബോട്ടിനെതിരെയാണ് നടപടി. 

തിരുവനന്തപുരം: വെളിച്ചം കൂടിയ ലൈറ്റുകൾ‌ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതിനായി കടലിൽ കറങ്ങിയ ബോട്ട് പിടികൂടി. 'ഐഎൻഡി കെഎൽ-2, എംഎം-3920 "ജെജെ മറൈൻ -1 എന്ന ബോട്ടാണ് കസ്റ്റഡിയിൽ എടുത്തത്. വിഴിഞ്ഞം അസിസ്റ്റന്‍റ് ഡയറക്ടറുടെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ ഷിഹാസും സംഘവും ചേർന്ന് നടത്തിയ പട്രോളിംഗിനിടയിലാണ് മതിയായ രക്ഷാ ഉപകരണങ്ങൾ ഇല്ലാതെ ബോട്ട് കണ്ടെത്തിയത്.

പവര്‍ ലൈറ്റുകൾ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതിനുള്ള സംവിധാനങ്ങളും ബോട്ടിലുണ്ടായിരുന്നു. ഇത് നിരോധിച്ചിരിക്കുന്നതിനാൽ ബോട്ടിലുണ്ടായിരുന്നവരെ കരയിൽ ഇറക്കി തുടർ നടപടികൾക്കായി ബോട്ട് വിഴിഞ്ഞം ഹാർബറിലേക്ക് മാറ്റിയതായി ഫിഷറീസ് ഇൻസ്പെക്ടർ അറിയിച്ചു.

പിടികൂടിയ വള്ളങ്ങളുടെ ഉടമകൾക്കെതിരെ കേരള മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം നടപടി സ്വീകരിക്കും. കടലിൽ മത്സ്യസമ്പത്ത് കുറയാൻ കാരണമാകുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ബോട്ടുകൾക്കെതിരെ നടപടി കർശനമാക്കുന്നതിന്‍റെ ഭാഗമായി പരിശോധന തുടരുമെന്നും അധികൃതർ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പ്ലാവിൻ കൊമ്പിലെ കൂടിളകി, തൃശൂരിലെ അങ്കണവാടിയിൽ ഭക്ഷണം കഴിക്കവെ കുട്ടികൾക്ക് നേരെ പാഞ്ഞടുത്ത് കടന്നൽ കൂട്ടത്തിന്‍റെ ആക്രമണം, 8 പേർക്ക് പരിക്ക്
വീട് പൂട്ടി ആശുപത്രിയിൽ പോയി, തിരികെ വന്നപ്പോൾ വീടില്ല, സിറ്റൗട്ടിൽ ഒരു കുറിപ്പും; പെരുവഴിയിലായി സീന, ജപ്തി നടപ്പാക്കി അർബൻ സഹകരണ ബാങ്ക്