പാറമടയില്‍ 40 അടിയോളം വെള്ളവുമുണ്ട്, പുല്ല് തിന്നുന്നതിനിടെ ആട്ടിന്‍കൂട്ടം 80 അടിയോളം ആഴമുള്ള പാറമടയിലേക്ക് വീണു, രക്ഷകരായി ഫയര്‍ഫോഴ്‌സ്

Published : Apr 16, 2026, 09:21 PM IST
Thrissur

Synopsis

തൃശൂർ ചട്ടിക്കുളത്ത് 80 അടി ആഴമുള്ള പാറമടയിൽ കുടുങ്ങിയ ആടുകളെ ഫയർഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തി. റോപ്പും നെറ്റും ഉപയോഗിച്ച് നടത്തിയ രക്ഷാപ്രവർത്തനത്തിൽ എട്ട് ആടുകളെ ജീവനോടെ പുറത്തെത്തിച്ചപ്പോൾ ഒരാട് ചത്തു.

തൃശൂര്‍: പാറമടയില്‍കുടങ്ങിയ ആടുകള്‍ക്ക് രക്ഷകരായി ഫയര്‍ഫോഴ്‌സ്. ചട്ടിക്കുളം ജെ.ആര്‍.ടി. ക്രഷര്‍ എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള 80 അടിയോളം ആഴമുള്ള പാറമടയിലാണ് ഒമ്പത് ആടുകള്‍ കുടുങ്ങിയത്. പാറമടയില്‍ 40 അടിയോളം വെള്ളവുമുണ്ട്. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് പാമടയിലേക്ക് ലാഡര്‍ ഉപയോഗിച്ച് ഇറങ്ങാന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് റോപ്പില്‍ ചെയര്‍ നോട്ടിന്റെ സഹായത്തോടെ ഇറങ്ങി. തുടര്‍ന്ന് റോപ്പ് നെറ്റ് ഇറക്കി കൊടുത്ത് ആടുകളെ പുറത്തെത്തിക്കുകയും ചെയ്തു.

ഇതില്‍ ഒരാട് നേരത്തേ ചത്തു പോയിരുന്നു. പുല്ല് തിന്നുന്നതിനിടെ ആട്ടിന്‍ കൂട്ടം പാറമടയിലേക്ക് വീണതായിരിക്കാമെന്നാണ് നിഗമനം. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ.ആര്‍. രമേഷിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ പി.ഒ. വര്‍ഗീസ്, സേനാ അംഗങ്ങളായ ശ്യാം മോഹന്‍, റെജി എസ്. വാര്യര്‍, സി. ജയകൃഷ്ണന്‍, വി.എന്‍. അരുണ്‍, പി.എസ്. മിഥുന്‍, ഹോംഗാര്‍ഡ് കെ.കെ. അബൂബക്കര്‍ എന്നിവരുമുണ്ടായിരുന്നു.
തൃശൂര്‍: പാറമടയില്‍കുടങ്ങിയ ആടുകള്‍ക്ക് രക്ഷകരായി ഫയര്‍ഫോഴ്‌സ്. ചട്ടിക്കുളം ജെ.ആര്‍.ടി. ക്രഷര്‍ എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള 80 അടിയോളം ആഴമുള്ള പാറമടയിലാണ് ഒമ്പത് ആടുകള്‍ കുടുങ്ങിയത്. പാറമടയില്‍ 40 അടിയോളം വെള്ളവുമുണ്ട്. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് പാമടയിലേക്ക് ലാഡര്‍ ഉപയോഗിച്ച് ഇറങ്ങാന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് റോപ്പില്‍ ചെയര്‍ നോട്ടിന്റെ സഹായത്തോടെ ഇറങ്ങി. തുടര്‍ന്ന് റോപ്പ് നെറ്റ് ഇറക്കി കൊടുത്ത് ആടുകളെ പുറത്തെത്തിക്കുകയും ചെയ്തു.

ഇതില്‍ ഒരാട് നേരത്തേ ചത്തു പോയിരുന്നു. പുല്ല് തിന്നുന്നതിനിടെ ആട്ടിന്‍ കൂട്ടം പാറമടയിലേക്ക് വീണതായിരിക്കാമെന്നാണ് നിഗമനം. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ.ആര്‍. രമേഷിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ പി.ഒ. വര്‍ഗീസ്, സേനാ അംഗങ്ങളായ ശ്യാം മോഹന്‍, റെജി എസ്. വാര്യര്‍, സി. ജയകൃഷ്ണന്‍, വി.എന്‍. അരുണ്‍, പി.എസ്. മിഥുന്‍, ഹോംഗാര്‍ഡ് കെ.കെ. അബൂബക്കര്‍ എന്നിവരുമുണ്ടായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചതിന് യുവാവിന് മർദ്ദനം; കാർ പരിശോധിച്ചപ്പോൾ എംഡിഎംഎ കിട്ടി, പ്രതി പിടിയിൽ
'തൃശൂരിൽ നിന്ന് പാലക്കാട്ടേക്ക് പോകുമ്പോഴാണ് ആ കാഴ്ച കണ്ടത്'; ട്രെയിനിനുള്ളിൽ തീ കത്തിച്ച് പൂജയും മണിയടിയും