അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചതിന് യുവാവിന് മർദ്ദനം; കാർ പരിശോധിച്ചപ്പോൾ എംഡിഎംഎ കിട്ടി, പ്രതി പിടിയിൽ

Published : Apr 16, 2026, 09:12 PM IST
Accident

Synopsis

കോഴിക്കോട്ട് കാർ നിയന്ത്രണം വിട്ട് സ്കൂട്ടറിലിടിച്ച് അപകടമുണ്ടാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അപകടത്തിന് ശേഷം ആശുപത്രിയിലുണ്ടായ സംഘർഷത്തിലും, തുടർന്ന് കാറിൽ നടത്തിയ പരിശോധനയിൽ 2.84 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയതിലുമാണ് നടപടി.

കോഴിക്കോട്: കാര്‍ നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്നുണ്ടായ നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാര്‍ ഓടിച്ചിരുന്ന പൊക്കുന്ന് കച്ചേരികുന്ന് സ്വദേശി പടിഞ്ഞാറ്റുപറമ്പ് വീട്ടില്‍ മനുവിനെ(24) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാറില്‍ നിന്നും 2.84 ഗ്രാം എം.ഡി.എം.എ കണ്ടെടുത്ത സംഭവത്തിലാണ് നടപടി. ഏപ്രില്‍ അഞ്ചിന് രാത്രി എട്ടോടെയാണ് മനു ഓടിച്ചുവന്ന കാര്‍ വെള്ളയില്‍ പോലീസ് സ്‌റ്റേഷന് സമീപത്തുവെച്ച് നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെടുകയും, പള്ളിക്കണ്ടി സ്വദേശിയായ യുവാവ് ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയും ചെയ്തത്.

അപകടത്തില്‍ സാരമായി പരിക്കേറ്റ മനുവിനെയും സ്‌കൂട്ടര്‍ യാത്രികനെയും പുതിയാപ്പ സ്വദേശിയായ പ്രണവ് കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ എത്തിച്ചിരുന്നു. മനു വിവരമറിയിച്ച് ആശുപത്രിയിലെത്തിയ മനുവിൻ്റെ സുഹൃത്തുക്കള്‍ പ്രകോപനമില്ലാതെ പ്രണവിനെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് മുന്‍പില്‍ വച്ച് വച്ച് മർദിച്ച് പരിക്കേല്‍പ്പിച്ചു. നെറ്റിയില്‍ നിന്ന് രക്തം വാര്‍ന്ന് പ്രണവിന്റെ ബോധം നഷ്ടപ്പെട്ടു. തുടര്‍ന്ന് അക്രമി സംഘം ഇവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. യുവാവിന്റെ പരാതിയെ തുടര്‍ന്ന് പോലീസ് സംഭവ സ്ഥലത്ത് എത്തി പ്രാഥമിക അന്വേഷണം നടത്തി.

കാര്‍ ഓടിച്ച മനുവിന്റെയും സുഹൃത്തുക്കളുടെയും ഇടപെടലില്‍ സംശയം തോന്നിയ പൊലീസ് അപകടസ്ഥലത്തെത്തി കാര്‍ പരിശോധിച്ചു. ഇതില്‍ സൂക്ഷിച്ച ബാഗിനുള്ളിലെ പഴ്‌സില്‍ നിന്നും 2.840 ഗ്രാം എംഡിഎംഎ കണ്ടെത്തുകയും ചെയ്യുകയായിരുന്നു. ഇത് ഉപയോഗിക്കുന്നതിന് വേണ്ടി സൂക്ഷിച്ച ഗ്ലാസ് ട്യൂബും മയക്കുമരുന്ന് തൂക്കുന്നതിനായി ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസും വാഹനത്തില്‍ നിന്ന് പോലീസിന് ലഭിച്ചു. എന്നാല്‍ പൊലീസ് ഇവ പിടികൂടിയെന്ന് മനസ്സിലാക്കിയ മനു ആശുപത്രിയില്‍ നിന്നും ആരുമറിയാതെ മുങ്ങി. എന്നാൽ എലത്തൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജട്ടി റോഡില്‍ വച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മനുവിനെതിരെ മയക്കുമരുന്ന് ഉപയോഗിച്ചതിനും പൊതുസ്ഥലത്ത് മദ്യപിച്ചതിനും ഉള്‍പ്പെടെ വിവിധ സ്റ്റേഷനുകളില്‍ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'തൃശൂരിൽ നിന്ന് പാലക്കാട്ടേക്ക് പോകുമ്പോഴാണ് ആ കാഴ്ച കണ്ടത്'; ട്രെയിനിനുള്ളിൽ തീ കത്തിച്ച് പൂജയും മണിയടിയും
മഞ്ചേശ്വരത്ത് കടലിൽ തിരമാലയിൽപെട്ട് കാണാതായ 18കാരൻ്റെ മൃതദേഹം കണ്ടെത്തി