ആര്യയുടെ മാതൃക പിന്തുടർന്നതിനെ കുറിച്ച് ചോദ്യം, കട്ട മാറ്റാൻ മാത്രം 10 ലക്ഷം ചെലവെന്ന് മേയർ; 'പാവപ്പെട്ട ആളുകൾക്കായി പദ്ധതി തുടരാമെന്ന് കരുതി'

Published : Mar 04, 2026, 01:58 PM IST
arya rajendran vv rajesh

Synopsis

ആറ്റുകാൽ പൊങ്കാലയ്ക്ക് ഉപയോഗിച്ച ഇഷ്ടികകൾ ഭവന പദ്ധതിക്കായി ശേഖരിക്കുന്നതിനെ മുൻപ് എതിർത്ത മേയർ വി വി രാജേഷ്, പദ്ധതി തുടരാൻ തീരുമാനിച്ചു. പദ്ധതിയുടെ ചെലവും പ്രായോഗികതയും പരിശോധിക്കുമെന്നും  അദ്ദേഹം വ്യക്തമാക്കി. 

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഉപയോഗിച്ച ഇഷ്ടികകൾ ശേഖരിച്ച് ഭവന പദ്ധതിക്കായി ഉപയോഗിക്കുന്നതിൽ പ്രതികരണവുമായി മേയർ വി വി രാജേഷ്. സിപിഎം ഭരണസമിതിയുടെ മാതൃക തുടരാൻ തീരുമാനിച്ചപ്പോൾ പ്രതിപക്ഷത്തായിരിക്കുമ്പോൾ ഉന്നയിച്ച വിമർശനത്തെ കുറിച്ചാണ് മേയറോട് ചോദ്യങ്ങൾ വന്നത്. വെറുതെ സോഷ്യൽ മീഡിയയിൽ എന്തെങ്കിലും എഴുതി വിട്ടിട്ട് കാര്യമില്ലെന്ന് വി വി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. പാവപ്പെട്ട ആളുകൾക്ക് വീട് വയ്ക്കാൻ കട്ട കൊടുക്കുന്ന രീതി ഒന്ന് പിന്തുടര്‍ന്ന് നോക്കാമെന്ന് മാത്രമാണ് തീരുമാനിച്ചത്.

പക്ഷേ കണക്ക് നോക്കുമ്പോൾ കട്ട മാറ്റാൻ മാത്രം 10 ലക്ഷം രൂപ വരെ കൂലി ആകുന്നുണ്ടെന്ന് മേയര്‍ പറഞ്ഞു. അപ്പോൾ അത്രത്തോളം കല്ല് ലഭിക്കുന്നുണ്ടോ എന്ന് നോക്കണം. എത്ര പേര്‍ക്ക് കൊടുക്കാൻ സാധിച്ചു, ആ കണക്കുകളും പരിശോധിക്കണം. അങ്ങനെ ജനങ്ങൾക്ക് പ്രയേജനപ്പെടുന്നുണ്ടെങ്കിൽ അതിന് തടസം നിൽക്കേണ്ടെന്ന് കരുതിയാണ് ആ പദ്ധതി തുടർന്നതെന്നും മേയര്‍ കൂട്ടിച്ചേർത്തു.

പ്രതികരിച്ച് വി കെ പ്രശാന്ത്

അതേസമയം, ആറ്റുകാൽ പൊങ്കാലക്ക് ഉപയോ​ഗിക്കുന്ന ഇഷ്ടികകൾ ശേഖരിച്ച് തിരുവനന്തപുരം കോര്‍പറേഷൻ സർക്കാർ ഭവന പദ്ധതിയിലെ ഗുണഭോക്താക്കളായ നിർധന കുടുംബങ്ങൾക്ക് ലഭ്യമാക്കുന്ന പദ്ധതി തുടങ്ങിയത് 2018ൽ തന്‍റെ ഭരണകാലത്താണെന്ന് വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത് പറഞ്ഞു. പിന്നീട് വന്ന ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള നഗരസഭ കൗൺസിലും പിന്തുടർന്നു. ഇതിലൂടെ 100ലധികം കുടുംബങ്ങൾക്ക് വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിന് സഹായം എത്തിക്കാനായി. ഈ പദ്ധതി ആരംഭിച്ച കാലം മുതൽ അതിനെ എതിർത്തു വന്നവർ ഇപ്പോൾ നഗരസഭ ഭരണത്തിൽ എത്തിയപ്പോൾ പദ്ധതി തുടരാൻ തീരുമാനിച്ചു എന്നറിയുന്നു. നല്ല കാര്യമാണെന്നും അദ്ദേഹം കുറിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

യുവതികളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസ്; ജിം ട്രെയിനര്‍ അറസ്റ്റില്‍
വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പും മനുഷ്യക്കടത്തും; 30ഓളം പരാതിക്കാർ രം​ഗത്ത്, മലപ്പുറത്തെ ട്രാവല്‍ ഏജന്‍സിക്കെതിരെ കേസ്