വൃക്കരോഗിയായ കുട്ടിയോട് പോലും കനിവില്ല, ഭാര്യയേയും ഇരട്ടക്കുട്ടികളെയും പുറത്താക്കി വീടുപൂട്ടി മുങ്ങി ഭർത്താവ്

Published : Feb 09, 2025, 10:43 AM IST
വൃക്കരോഗിയായ കുട്ടിയോട് പോലും കനിവില്ല, ഭാര്യയേയും ഇരട്ടക്കുട്ടികളെയും പുറത്താക്കി വീടുപൂട്ടി മുങ്ങി ഭർത്താവ്

Synopsis

വെണ്ണിയൂർ സ്വദേശിയായ സർക്കാരുദ്യോഗസ്ഥനാണ് ഭാര്യയേയും  5 വയസുള്ള ഇരട്ട കുട്ടികളെയും വീടിനുള്ളിൽ കയറ്റാതെ വീട് പൂട്ടി സ്ഥലം വിട്ടത്. വെള്ളിയാഴ്ചയാണ് സംഭവം. ഉച്ചമുതൽ ഭക്ഷണമോ മരുന്നോ കഴിക്കാനാകാതെ ബുദ്ധിമുട്ടിലായതോടെ രാത്രിയോടെ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ അഭയം തേടിയിരുന്നു. 

തിരുവനന്തപുരം: വിഴിഞ്ഞം വെണ്ണിയൂർ വവ്വാമൂലയിൽ വൃക്ക രോഗബാധിതയായ കുട്ടി ഉൾപ്പെട്ട ഇരട്ട കുട്ടികളെയും മാതാവിനെയും പുറത്താക്കി വീട് പൂട്ടി ഗൃഹനാഥൻ പോയ സംഭവത്തിൽ ഇടപെട്ട് കളക്ടറും സബ് കളക്ടറും. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രൊട്ടക്ഷൻ ഓഫീസിന് കലക്റ്റർ നിർദ്ദേശം നൽകിയതിനെ തുടർന്ന് രണ്ട് ഉദ്യോഗസ്ഥർ എത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോടതി ഉത്തരവ് ലംഘിച്ചതിനും ബാലനീതിവകുപ്പ് പ്രകാരവും യുവാവിനെതിരെ കേസ് എടുത്തിട്ടുണ്ട്. നഗരസഭ ജീവനക്കാരനായ അജിത് റോബിൻസണിനെതിരെയാണ് അന്വേഷണം.

വിഴിഞ്ഞം പൊലീസ് എസ്എച്ച്ഒ യെ സബ് കലക്ടർ നേരിട്ട് വിളിച്ച് അന്വേഷിച്ച് ഇവരുടെ സുരക്ഷ ഉറപ്പാക്കാനും ആഹാരം, മരുന്ന്, താമസസ്ഥലം എന്നിവയ്ക്ക് നടപടിയെടുക്കാൻ റവന്യൂ അധികൃതരോടും നിർദ്ദേശിച്ചു. ഇതു സംബന്ധിച്ച റിപ്പോർട്ട് നാളെ കോടതിയിൽ ഹാജരാക്കും. വെണ്ണിയൂർ സ്വദേശിയായ സർക്കാരുദ്യോഗസ്ഥനാണ് ഭാര്യ നീതു(29) വിനെയും 5 വയസുള്ള ഇരട്ട കുട്ടികളെയും വീടിനുള്ളിൽ കയറ്റാതെ വീട് പൂട്ടി സ്ഥലം വിട്ടത്. വെള്ളിയാഴ്ചയാണ് സംഭവം. ഉച്ചമുതൽ ഭക്ഷണമോ മരുന്നോ കഴിക്കാനാകാതെ ബുദ്ധിമുട്ടിലായതോടെ രാത്രിയോടെ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ അഭയം തേടിയിരുന്നു. 

വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് ഇവർക്ക് ഭക്ഷണം വാങ്ങി നൽകിയത്. സർക്കാരുദ്യോഗസ്ഥനായ ഭർത്താവിനെതിരെ ഗാർഹിക പീഡനത്തിന് മുൻപ് വിഴിഞ്ഞം സ്റ്റേഷനിൽ കേസ് നൽകുകയും ഇത് സംബന്ധിച്ച് നെയ്യാറ്റിൻകര കോടതിയിൽ നിന്നും പ്രൊട്ടക്ഷൻ ഓർഡർ വാങ്ങിയിരുന്നുവെന്നും യുവതി പറയുന്നത്. ഈ ഓർഡറിൻ്റെ കാലാവധി നീട്ടി ലഭിക്കാൻ കോടതിയിൽ പോയ സമയത്താണ് ഇയാൾ വീട് പൂട്ടി കടന്നു കളഞ്ഞ്. വിഴിഞ്ഞം പൊലീസ് ഇയാളെ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണുള്ളത്. തുടർന്ന് ഇയാൾക്കെതിരെ കേസെടുത്ത് എഫ്.ഐ.ആർ തയ്യാറാക്കിയത്.

36കാരി ട്രെയിനിൽ ആക്രമണത്തിനിരയായി ഗർഭസ്ഥ ശിശു മരിച്ച സംഭവം, 50000 രൂപ നഷ്ടപരിഹാരവുമായി റെയിൽവേ

യുവതിയെയും മക്കളെയും കുടുംബവീട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവിടെ എത്തിയാണ് പ്രൊട്ടക്ഷൻ ഓഫീസ് ജീവനക്കാർ മൊഴി എടുത്തത്. സംഭവ ദിവസം പൊലീസ് ആവശ്യപ്പെട്ടിട്ടുപോലും യുവാവിൻ്റെ ബന്ധുക്കൾ വീട് തുറന്ന് കുട്ടിയുടെ മരുന്നുകളും ചികിത്സാരേഖകളും എടുത്തു നൽകാൻ തയ്യാറായിരുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ട് കാരണം കുട്ടികളുടെ വിദ്യാഭ്യാസവും 4 മാസമായി മുടങ്ങിയതായി നീതു പറഞ്ഞു. യുവതിയെ മുൻപ് വീട്ടിൽ നിന്നും ഇറക്കിവിടാൻ ശ്രമിച്ചിരുന്നതായും ഇവരുടെ മെത്ത പുറത്തെടുത്തു കത്തിച്ചതായും പരാതിയുണ്ട്. ഈ സംഭവത്തെ തുടർന്ന് പ്രൊട്ടക്ഷൻ ഓർഡർ വാങ്ങിയാണ് നീതു ഇവിടെ കഴിഞ്ഞിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊല്ലത്ത് വൻ മോഷണം: വീട്ടിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്നു, സിസിടിവിയുടെ ഹാർഡ് ഡിസ്ക്കും മോഷ്ടിച്ചു
കഴക്കൂട്ടം ചന്തവിളയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം