പുലര്‍ച്ചെ ചുവരുകൾ പൊട്ടുന്ന ശബ്ദം, ഓടി പുറത്തിറങ്ങി നോക്കിയപ്പോൾ നിമിഷ നേരംകൊണ്ട് വീട് നിലംപൊത്തി

Published : Jun 17, 2025, 09:59 PM IST
house collapses

Synopsis

ചൊവ്വന്നൂരിൽ കനത്ത മഴയിൽ ഇരുനില വാർപ്പ് വീട് തകർന്നുവീണു. വീട്ടിൽ താമസിച്ചിരുന്ന കുടുംബം പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി.

തൃശൂർ: കനത്ത മഴയിൽ ചൊവ്വന്നൂരിൽ ഇരുനില വാർപ്പ് വീട് തകർന്നു വീണു. ചൊവ്വന്നൂർ അയ്യപ്പത്ത് റോഡിൽ കോലാടിപറമ്പിൽ ബിജേഷും കുടുംബവും താമസിച്ചിരുന്ന വാടക വീടാണ് തകർന്നത്. ചൊവ്വന്നൂർ സ്വദേശി സദാനന്ദൻ വാടകക്ക് നൽകിയ വീടാണ് തകർന്നത്. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം.

പുലർച്ചെ വീടിൻ്റെ ചുവരുകൾ പൊട്ടുന്ന ശബ്ദം കേട്ട് ബിജേഷും ഭാര്യയും രണ്ടു കുട്ടികൾ അടങ്ങുന്ന കുടുംബം പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. അൽപ്പ നിമിഷത്തിനുള്ളിൽ വീട് പൂർണ്ണമായും നിലം പൊത്തുകയായിരുന്നു. കുടുംബ ക്ഷേത്രത്തിൽ പോകുന്നതിനായി ബിജേഷ് നേരത്തെ എഴുന്നേറ്റിരുന്നു.ഈ നേരത്താണ് ചുമർ പൊട്ടുന്നത് ശ്രദ്ധയിൽപ്പെട്ടത്.

ഇതോടെയാണ് ഭാര്യയും കുട്ടികളുമായി പുറത്തേക്ക് ഓടിയത്.മഴയിൽ വീടിൻ്റെ ചുവരുകൾക്കിടയിലേക്ക് വെള്ളം ഇറങ്ങിയതാണ് വീട് തകർന്നു വീഴാൻ കാരണമായതെന്ന് കരുതുന്നു. വീടിൻ്റെ അടുക്കള ഭാഗം വരെ തകർന്നു വീണു. വീട്ടുസാധനങ്ങളും നശിച്ചു. വീടിന്റെ തകർന്ന വാർപ്പ് ഭാഗങ്ങൾ തട്ടി വീണ്സമീപത്തെ വാർപ്പ് കെട്ടിടത്തിനും തകരാറു സംഭവിച്ചിട്ടുണ്ട്.

മേഖലയിൽ ഇന്നലെ വൈകിട്ട് മുതൽ കനത്ത മഴയാണ് ഉണ്ടായിരുന്നത്. പഴക്കമുള്ള ഓടിട്ട ചെറിയ ഒരു നില വീടായിരുന്നു. വീട് വാങ്ങിയ സ്വകാര്യ വ്യക്തി കൂടുതൽ സൗകര്യത്തിനായി മുൻഭാഗത്തെ ഓട് മാറ്റി സിമന്റ് കട്ടകൾ ഉപയോഗിച്ച് മുകളിൽ മുൻഭാഗം മാത്രം വാർപ്പ് ചെയതാണ് മുറിയെടുത്തത്. പഴയ വീടിൻ്റെ മണ്ണിഷ്ടകൾക്കു മുകളിൽ കോൺക്രീറ്റ് ബൽറ്റിട്ട് വാർക്കാതെയാണ് മുകളിൽ മുറിയെടുത്തത്.

സദാനന്ദൻ വാങ്ങിയ വീട് പിന്നീട് ബിജേഷിൻ്റെ കുടുബത്തിന് വാടകക്ക് നൽകുകയായിരുന്നു. ഒരു വർഷമായി ബിജേഷും കുടുംബവും വാടക വീട്ടിൽ താമസിച്ചു വരികയാണ്. ബിജേഷിന് ചൊവ്വല്ലൂർപ്പടിയിൽ പച്ചക്കറി കച്ചവടമാണ്. തകർന്ന വീടും പരിസരവും കുന്നംകുളം നഗരസഭ ചെയർപേഴ്സൻ സീത രവീന്ദ്രൻ സന്ദർശിച്ചു. ബിജേഷിൻ്റെ കുടുംബത്തെ മറ്റൊരു വാടക വീട്ടിലേക്ക് മാറ്റി പാർപ്പിക്കാനും കുട്ടികൾക്ക് പുസ്തകങ്ങൾ നൽകാനും നടപടി സ്വീകരിച്ചതായി സീത രവീന്ദ്രൻ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൊച്ചിയിൽ ദീക്ഷിതയെ ഇടിച്ചിട്ട കാർ അപകടത്തിൽ വമ്പൻ ട്വിസ്റ്റ്, രക്ഷയ്ക്കെത്തിയ രാജി തന്നെ പ്രതി; അപകടം ഡോർ തുറന്നപ്പോൾ, അറസ്റ്റ് ചെയ്ത് ജാമ്യം നൽകി
വയനാട് ടൗൺഷിപ്പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യണമെന്ന് ബിജെപി; 'ഞാൻ ഉറക്കെ ചിരിച്ചുവെന്ന് കൂട്ടുക'; മന്ത്രിയുടെ മറുപടി