കൊച്ചിയിൽ ഒരു ഫ്ലാറ്റ് വാങ്ങണമെങ്കിൽ എത്രരൂപ വേണ്ടിവരും? വീടില്ലാത്തവർക്കായി ഇതാ 394 ഫ്ലാറ്റുകൾ, അഭിമാനമെന്ന് മന്ത്രി

Published : Sep 24, 2025, 10:36 AM IST
thuruthy tower

Synopsis

കൊച്ചി കോർപ്പറേഷനും സ്മാർട്ട് മിഷൻ ലിമിറ്റഡും സംയുക്തമായി ഫോർട്ടുകൊച്ചിയിൽ നിർമ്മിച്ച തുരുത്തി ടവർ നാടിന് സമർപ്പിക്കുന്നു. വീടില്ലാത്ത 394 നിർധന കുടുംബങ്ങൾക്കായി രണ്ട് ടവറുകളിലായി നിർമ്മിച്ച ഈ ഫ്ലാറ്റ് സമുച്ചയം മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുന്നത്.

കൊച്ചി: കൊച്ചിയുടെ അഭിമാനമാവുകയാണ് ഫോർട്ടുകൊച്ചിയിൽ നിർമാണം പൂർത്തിയായ തുരുത്തി ടവർ. വീടില്ലാത്തവർക്കായി ഒരു തദ്ദേശ സ്ഥാപനം ഒരുക്കുന്ന ഏറ്റവും വലിയ പാർപ്പിട പദ്ധതിയാണ് ഇത്. കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡും കോർപ്പറേഷനും സംയുക്തമായാണ് നിർമാണം. രണ്ട് ടവറുകളിലായി 394 ഫ്ലാറ്റുകളാണ് സമുച്ചയത്തിലുള്ളത്. 340 ചതുരശ്ര അടി വിസ്തീർണത്തിലാണ് ഓരോ യൂണിറ്റും. താഴത്തെ നിലയിൽ 14 കടമുറികളും അങ്കണവാടിയുമുണ്ട്. കൊച്ചിയുടെ കണ്ണായ സ്ഥലത്ത് മനോഹരമായി ഒരുക്കിയിരിക്കുന്ന ഈ പാർപ്പിടസമുച്ചയം മുഖ്യമന്ത്രി ശനിയാഴ്ച നാടിന് സമർപ്പിക്കും. കൊച്ചി കോര്‍പറേഷന്‍റെ ഈ പദ്ധതിയെ മന്ത്രി പി രാജീവും അഭിനന്ദിച്ചു.

പി രാജീവിന്‍റെ വാക്കുകൾ

കൊച്ചി കോർപ്പറേഷൻ പരിധിയിൽ ഒരു ഫ്ലാറ്റ് വാങ്ങണമെങ്കിൽ എത്രരൂപ വേണ്ടിവരും? ഇതാ ഇടതുപക്ഷം ഭരിക്കുന്ന കൊച്ചി കോർപ്പറേഷൻ സ്മാർട്ട് സിറ്റി ലിമിറ്റഡുമായി ചേർന്ന്, 394 നിർധന കുടുംബങ്ങൾക്ക് പുതിയ ഇരട്ട ഫ്ലാറ്റ് സമുച്ചയം നിർമ്മിച്ചുനൽകിയെന്ന സന്തോഷവാർത്ത നിങ്ങളുമായി പങ്കുവെക്കുകയാണ്. ഭൂമിയില്ലാത്തവരും വീടില്ലാത്തവരുമായ കുടുംബങ്ങളെ കണ്ടെത്തി അവർക്കായി നിർമ്മിച്ചിരിക്കുന്ന ഈ ഫ്ലാറ്റുകളുടെ ഉദ്ഘാടനം കേരളത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയൻ സെപ്തംബർ 27ന് നിർവ്വഹിക്കും. തുരുത്തിയില്‍ 11 നിലകളിലായി നിര്‍മ്മിച്ചിട്ടുള്ള ഒന്നാമത്തെ ടവറില്‍ 300 ചതുരശ്ര അടി വീതമുള്ള 199 യൂണീറ്റുകളാണ് ഉള്ളത്.

13 നിലകളിലായി നിർമ്മിച്ചിട്ടുള്ള രണ്ടാമത്തെ ടവറിൽ ആകെ 195 അപ്പാർട്ട്മെന്‍റുകളാണുള്ളത്. ഓരോ അപാർട്ട്മെന്‍റിലും ഡൈനിംഗ് / ലിവിംഗ് ഏരിയ, ഒരു ബെഡ് റൂം, കിച്ചണ്‍, ബാല്‍ക്കണി, 2 ടോയിലറ്റുകൾ എന്നിവയാണുള്ളത്. കോമൺ ഏരിയ, പാർക്കിങ്ങ് സ്ലോട്ടുകൾ, കടമുറികൾ, 105 കെഎല്‍ഡി കപ്പാസിറ്റിയുള്ള സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ്, അങ്കണവാടി, ലിഫ്റ്റ് സംവിധാനങ്ങള്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും ഈ സമുച്ചയത്തിനൊപ്പം ഒരുക്കിയിട്ടുണ്ട്. കൊച്ചി കോർപ്പറേഷനേയും മേയർ അനിൽകുമാറിനേയും സ്മാർട്ട് സിറ്റി മിഷനേയും അഭിനന്ദിക്കുന്നു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുൻപരിചയമുള്ള പെൺകുട്ടി സ്‌കൂളിലേക്ക് പോകുന്നത് കണ്ട് കാർ നിർത്തി, ലിഫ്റ്റ് വാഗ്ദാനം ചെയ്ത ശേഷം പീഡിപ്പിച്ചു; പോക്സോ കേസിൽ അറസ്റ്റ്
സംഭവം നടന്നത് മണിക്കൂറുകൾക്കുള്ളിൽ, തുറന്നിട്ടത് രണ്ട് വീടിന്റെയും മുൻ വാതിലുകൾ; തിരുവനന്തപുരത്ത് 2 വീടുകളിൽ മോഷണം