പ്രാർത്ഥന ശല്യമായി, നാട്ടുകാർ കോടതിയിലേക്ക്; ഓമല്ലൂര്‍ ഇലാഹിം ഗ്ലോബൽ വർഷിപ് സെന്റർ അടച്ചു പൂട്ടാന്‍ ഉത്തരവ്

Published : Oct 26, 2022, 03:38 PM ISTUpdated : Oct 27, 2022, 12:06 PM IST
പ്രാർത്ഥന ശല്യമായി, നാട്ടുകാർ കോടതിയിലേക്ക്; ഓമല്ലൂര്‍ ഇലാഹിം ഗ്ലോബൽ വർഷിപ് സെന്റർ അടച്ചു പൂട്ടാന്‍ ഉത്തരവ്

Synopsis

ഹൈക്കോടതി ഉത്തരവ് പ്രകാരം ആണ് ഓമല്ലൂർ പഞ്ചായത്തിന്റെ നടപടി. പാസ്റ്റർ ബിനു വാഴമുട്ടത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.

പത്തനംതിട്ട: പത്തനംതിട്ട ഓമല്ലൂരിലെ ഇലാഹിം ഗ്ലോബൽ വർഷിപ് സെന്റർ ഉടൻ അടച്ചു പൂട്ടും. ഹൈക്കോടതി ഉത്തരവ് പ്രകാരം ആണ് ഓമല്ലൂർ പഞ്ചായത്തിന്റെ നടപടി. പാസ്റ്റർ ബിനു വാഴമുട്ടത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ഇവിടെ വെള്ളി, ഞായർ ദിവസങ്ങളിലെ പ്രാർത്ഥന നാട്ടുകാർക്ക് ശല്യം ആയതിനെ തുടർന്നാണ് സമീപ വാസികൾ കോടതിയെ സമീപിച്ചത്. കോടതിയാണ് സ്ഥാപനം അടക്കാൻ നിർദേശം നൽകിയത്. 

പ്രണയനൈരാശ്യം: കാമുകന്‍റെ വിവാഹത്തിന് പിന്നാലെ യുവതി കൈ ഞരമ്പ് മുറിച്ച് പുഴയില്‍ ചാടി ജീവനൊടുക്കി

തിരുവനന്തപുരം നഗരത്തിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ് 20 മിനിറ്റോളം റോഡില്‍ കിടന്ന സ്ത്രീ മരിച്ചു
ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ പോകുകയായിരുന്ന കെ എസ് എഫ് ഇ ബ്രാഞ്ച് മാനേജര്‍ കെ എസ് ആര്‍ ടി സി ബസിടിച്ച് മരിച്ചു. ഇന്നലെ രാവിലെ പനവിള ജംഗ്ഷന് സമീപമുണ്ടായ അപകടത്തിൽ പരിക്ക് പറ്റി 20 മിനിറ്റോളം റോഡിൽ കിടന്ന ഇവരെ മറ്റൊരു ബസിൽ വന്ന യാത്രക്കാരാണ് ആശുപത്രിയിൽ എത്തിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഉള്ളൂര്‍ ഭാസി നഗര്‍ സ്വദേശിനി കുമാരി ഗീത (52) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറരയോടെ തിരുവനന്തപുരം തമ്പാനൂരിന് സമീപം പനവിള ജങ്ഷനിലായിരുന്നു അപകടം. 

കാസര്‍കോട് ജില്ലയിലെ ചിറ്റാരിക്കല്‍ കെ എസ് എഫ് ഇ ബ്രാഞ്ച് മാനേജരായ കുമാരി ഗീത ദീപാവലി അവധിക്ക് വീട്ടിലെത്തിയ ശേഷം തിരികെ ചിറ്റാരിക്കലിലേക്ക് മടങ്ങാന്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുമ്പോഴായിരുന്നു അപകടം. സ്കൂട്ടർ ഓടിച്ചിരുന്ന കുമാരി ഗീതയുടെ ഭർത്താവും ആംഡ് പൊലീസ് ഇന്‍സ്‌പെക്ടറുമായ പരമേശ്വരന്‍ നായര്‍ക്ക് അപകടത്തിൽ നിസാര പരിക്കേറ്റു. അപകടത്തില്‍പ്പെട്ട് റോഡില്‍ വീണ് കിടന്ന കുമാരി ഗീതയെ 20 മിനിറ്റിന് ശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്ന് ആക്ഷേപമുയര്‍ന്നു. അപകടത്തെ തുടര്‍ന്ന് ഇരുപത് മിനിറ്റോളം റോഡില്‍ കിടന്നതിനെ തുടര്‍ന്ന് ഏറെ രക്തം നഷ്ടമായിരുന്നു. 
 

PREV
click me!

Recommended Stories

കൂടെ നിന്ന് ചതിച്ചു, പക്ഷേ ആ 'മറവി' തുണച്ചു, ഡ്രൈവറും സുഹൃത്തും മറിച്ചുവിറ്റ കാർ പിടിച്ചു, തുണച്ചത് ജിപിഎസ് ഓഫാക്കാൻ മറന്നത്
ഭർതൃമതിയായ സ്ത്രീയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം, തൃശൂരിൽ 59കാരൻ അറസ്റ്റിൽ